News

എത്തിഹാദ് ജെറ്റ് എയര്‍വേയ്‌സില്‍ നിന്നും പിന്മാറിയേക്കും; സാമ്പത്തിക പ്രതിസന്ധിയില്‍ ജെറ്റിന്റെ കുരുക്ക് മുറുകുന്നു

ജെറ്റ് എയര്‍വേസിന്റെ സാമ്പത്തിക പ്രതിസന്ധി വീണ്ടും താറുമാറാകുകയാണ്.  ജെറ്റിനെ സഹായിക്കാനെത്തിയിരുന്ന എത്തിഹാദും കൈവിടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അങ്ങനെ ജെറ്റ് എയര്‍വേസിന് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയാതെ പോവുകയാണ്. ജെറ്റ് എയര്‍വെയ്‌സില്‍ 24 ശതമാനം ഓഹരി വാങ്ങാന്‍ ഇത്തിഹാദ് എസ്ബിഐയോട് അപേക്ഷിക്കുകയാണിപ്പോള്‍. ജെറ്റ് എയര്‍വേയ്‌സിന്റെ  24% ഓഹരികള്‍ തീരെ താഴ്ന്ന വിലയ്ക്കും സ്റ്റേറ്റ് ബാങ്കിന് വില്‍ക്കാന്‍ അവര്‍ തയാറാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതീവ ഗുരുതര പ്രതിസന്ധിയില്‍ ആണ് ജെറ്റ്. ലീസ് കൊടുത്ത വിമാനങ്ങള്‍ പിടിച്ചെടുക്കുന്നത് മുതല്‍ ഇനി ബുക്കിംഗ് എടുക്കരുതെന്ന് പറയുന്ന രീതിയിലാണ് കാര്യങ്ങള്‍. കേന്ദ്ര മന്ത്രി സുരേഷ് പ്രഭു ഇപ്പോള്‍ അടിയന്തിര യോഗം വിളിച്ചിരിക്കുകയാണ്. ഈ അവസ്ഥയില്‍ ശനിയാഴ്ച കഴിഞ്ഞാല്‍ ജെറ്റ് പറക്കില്ലെന്നാണ് പറയപ്പെടുന്നത്. 

ജെറ്റിന്റെ അബുദാബിയിലേക്കുള്ള സര്‍വീസും നിര്‍ത്തിവെച്ചിരിക്കുകയാണ്. അവിടെ നിന്നുള്ള സര്‍വീസുകളെല്ലാം അവസാനിപ്പിച്ചെന്നും ഇനി തുടരില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.  സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയെ ഇനി മുന്നോട്ട് കൊണ്ടു പോവുക അത്ര എളുപ്പമല്ലെന്നാണ് എത്തിഹാദ് പറയുന്നത്. യാത്ര മുടങ്ങിയവര്‍ക്ക് എത്തിഹാദ് ടിക്കറ്റ് മാറ്റി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. ടിക്കറ്റിന് വാങ്ങിയ തുക തിരിച്ചു നല്‍കുമെന്നും താത്പര്യമുള്ള യാത്രക്കാര്‍ക്ക് അത് സ്വീകരിക്കാമെന്നും എത്തിഹാദ് അറിയിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേസിന്റെ ഒഹരി പങ്കാളിത്തം ഉയര്‍ത്തില്ലെന്ന് എത്തിഹാദ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

 

Author

Related Articles