ലോകത്തെ ആദ്യത്തെ ബിറ്റ്കോയിന് സിറ്റി സ്ഥാപിക്കാനൊരുങ്ങി എല്‍ സാല്‍വദോര്‍
ലോകത്തെ ആദ്യത്തെ ബിറ്റ്കോയിന് സിറ്റി സ്ഥാപിക്കാനൊരുങ്ങി എല്‍ സാല്‍വദോര്‍. ബിറ്റ്കോയിന് ബോണ്ടുകളില്‍ നിന്നുള്ള പണമുപയോഗിച്ചായിരിക്കും നഗരത്തിന്റെ നിര്‍മാണം നടത്തുക. പ്രസിഡന്റ് നയീബ് ബുക്ക്ലെയാണ് ഇക്കാര്യം അറിയിച്ചത്. ബിറ്റ്കോയിനുമായി ബന്ധപ്പെട്ട നിക്ഷേപം ഇരട്ടിയാക്കാനും എല്‍ സാല്‍വദോറിന് പദ്ധതിയുണ്ട്.
രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്താവും ബിറ്റ്കോയിന് സിറ്റി സ്ഥാപിക്കുക. ഇവിടേക്കുള്ള ഊര്‍ജ വിതരണം അഗ്നിപര്‍വതത്തില്‍ നിന്നാവും നടത്തുക. വാറ്റ് നികുതിയല്ലാതെ മറ്റൊന്നും ഇവിടെ നിന്ന് ചുമത്തില്ലെന്നും എല്‍ സാല്‍വദോര്‍ പ്രസിഡന്റ് പറഞ്ഞു. 2022ല്‍ ഇതിനുള്ള ഫണ്ട് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ബില്യണ്‍ ഡോളര്‍ ബിറ്റ്കോയിന് ബോണ്ടുകളിലൂടെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബ്ലോക്ക്ചെയിന്‍ ടെക്നോളജി പ്രൊവൈഡര്‍ ബ്ലോക്ക്സ്ട്രീമിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസര്‍ ബുക്ലെ സാംസണ് പറഞ്ഞു. ബിറ്റ്കോയിന് ഔദ്യോഗികമായി അംഗീകരിച്ച രാജ്യമാണ് എല്‍ സാല്‍വദോര്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍