ഫസ്റ്റ് അബുദാബി ബാങ്ക് ഓഹരിയുടമകള്‍ക്ക് 74 ശതമാനം ലാഭവിഹിതം; 8.08 ബില്യണ്‍ ദിര്‍ഹം വിതരണം ചെയ്യും
അബുദാബി: അബുദാബിയിലെ ഏറ്റവും വലിയ ബാങ്കായ ഫസ്റ്റ് അബുദാബി ബാങ്ക് 2020ല്‍ ഓഹരിയുടമകള്‍ക്ക് 74 ശതമാനം ലാഭവിഹിതം അനുവദിച്ചു. ഓഹരിയൊന്നിന് 0.74 ദിര്‍ഹമാണ് അനുവദിച്ചത്. മൊത്തതില്‍ 8.08 ബില്യണ്‍ ദിര്‍ഹമാണ് ഓഹരിയുടമകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമായി ബാങ്ക് വിതരണം ചെയ്യുക.
കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് ഓഹരിയുടമകള്‍ക്കുള്ള ലാഭവിഹിതം സംബന്ധിച്ച തീരുമാനമായത്. 2021, മാര്‍ച്ച് 10 വരെ ഫാബ് ഓഹരിയുടമകളായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ലാഭവിഹിതത്തിന് അര്‍ഹരായിക്കും. ആന്‍ഡ്രൂ സയിഗിനെ പുതിയ ബോര്‍ഡംഗമായി തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിനും പൊതുയോഗം അംഗീകാരം നല്കി. ബാങ്കിന്റെ ഗ്രൂപ്പ് സിഇഒ ആയിരുന്നു സെയ്ഗ,് ഹന അല്‍ റോസ്തമനി പുതിയ സിഇഒ ആയി നിയമിതയായതിന് ശേഷമാണ് ബോര്‍ഡംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. 44 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബാങ്കിന്റെ ആദ്യ വനിത സിഇഒ ആണ് റോസ്തമനി. മുമ്പ് ഫാബിന്റെ ഡെപ്യൂട്ടി ഗ്രൂപ്പ് സിഇഒയും പേഴ്സണല്‍ ബാങ്കിംഗ് മേധാവിയുമായിരുന്നു.
ഫാബ് ഗ്രൂപ്പ് സിഇഒ ആയുള്ള ഹന അല്‍ റോസ്തമനിയുടെ നിയമനം ഫാബിന്റെയും രാജ്യത്തെ ബാങ്കിംഗ് മേഖലയുടെയും ചരിത്രത്തില്‍ നാഴികക്കല്ലാണെന്ന് ഫാബ് ചെയര്മാന് ഷേഖ് തഹ്നൂണ്‍ ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 10.6 ബില്യണ്‍ ദിര്‍ഹം അറ്റാദായമാണ് ഫാബ് സ്വന്തമാക്കിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍