ലൊക്കേഷന്‍ സര്‍വീസ് ഓഫാക്കിയാലും ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്ന് ഫേസ്ബുക്ക് വെളിപ്പെടുത്തല്‍
ദില്ലി: ഉപഭോക്താവിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ ഓപ്ഷന് ഓഫാക്കി വെച്ചാലും സാധിക്കുമെന്ന് വെളിപ്പെടുത്തി ഫേസ്ബുക്ക്. യുഎസ് സെനറ്റര്‍മാരായ ജോഷ് ഹൗലിയും ക്രിസ്റ്റഫര്‍ കൂണ്സിന്റെയും ചോദ്യത്തിന് മറുപടിയായാണ് ഫേസ്ബുക്കിന്റെ വെളിപ്പെടുത്തല്‍. ന്യൂസ് ഫീഡില്‍ ആഡുകള്‍ പ്രദര്‍ശിപ്പിക്കല്‍, സുരക്ഷാ പരിശോധന തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ലൊക്കേഷന്‍ ഡാറ്റകള്‍ ഉപയോഗിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ലൊക്കേഷന്‍ സര്‍വീസ് ഓഫാക്കിയാലും ഡാറ്റ ലഭിക്കുന്നത് ഐപി അഡ്രസുകള്‍ വഴിയാണ്.
എന്നാല്‍ ഇത്തരം വിവരങ്ങള്‍ ശരിയായിക്കൊള്ളണമെന്നില്ല.ഒരു മൊബൈല്‍ ഡിവൈസിന്റെ ഐപി അഡ്രസ് കാണിക്കുന്നത് അത് കണക്ട് ആയിട്ടുള്ള നഗരത്തെയും പ്രദേശവുമായിരിക്കും. ഇനി അത് ബിസിനസ് നെറ്റ് വര്‍ക്കിലാണ് കണക്ട് ആയിരിക്കുന്നതെങ്കില്‍ അത് മാത്രമായിരിക്കുമെന്ന് വ്യക്തമാവുക. അതുകൊണ്ട് തന്നെ പലപ്പോഴും ലൊക്കേഷന്‍ ശരിയായിരിക്കണമെന്നും കൃത്യമായിരിക്കണമെന്നില്ലെന്നും ഫേസ്ബുക്ക് പറഞ്ഞു. സ്വകാര്യ വിവരങ്ങളുടെ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് നിരവധി ചോദ്യങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍