മാസ്കുകള്‍ നിര്ബന്ധമായപ്പോള് ലിപ്സ്റ്റിക്ക് വിപണി ഇടിഞ്ഞു; ഇനി പുറത്തുകാണുന്ന കണ്ണിന് മേക്കപ്പിടാം
മുംബൈ: സാമ്പത്തിക മാന്ദ്യകാലത്ത് സാധാരണയായി ഉയരുന്ന 'ലിപ്സ്റ്റിക്ക് സൂചിക', കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് തിളക്കം കുറഞ്ഞതായി കാണപ്പെടുന്നു. ആളുകള്‍ വീടിനകത്ത് തുടരുന്നതും ഉപഭോക്താവിന്റെ മേക്കപ്പ് ഉപയോഗരീതി നാടകീയമായി മാറുന്നതും ലിപ്സ്റ്റിക്ക് വില്‍പ്പനയില്‍ വലിയ ഇടിവുണ്ടാക്കി.
മാസ്കുകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട സാഹചര്യവും കൂടിച്ചേരാനുള്ള അവസരങ്ങളൊന്നും ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാല്‍, ഉപഭോക്താവിന്റെ ശ്രദ്ധ ലിപ്സ്റ്റിക്കില്‍ നിന്ന് കണ്ണുകളിലേക്ക് നീങ്ങി. നിരവധി ഓര്‍ഗനൈസേഷനുകളും ജോലിസ്ഥലങ്ങളും മാസ്കുകള്‍ നിര്‍ബന്ധമാക്കുന്നതിനാല്‍ ഈ പ്രവണത തുടരാനുള്ള സാധ്യത കൂടുതലാണ്. ഉപഭോക്തൃ മനോഭാവത്തിലെ ഈ മാറ്റം, കളര്‍ കോസ്മെറ്റിക്സ് കമ്പനികള്‍ ഐലൈനര്‍, മസ്കര, ഐഷാഡോ എന്നിങ്ങനെയുള്ള ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിലും വിതരണത്തിലും ശ്രദ്ധ ചെലുത്തുന്ന സാഹചര്യത്തിലെത്തിച്ചിട്ടുണ്ട്.
വീടിനുപുറത്തുള്ള സാമൂഹികവല്‍ക്കരണ അവസരങ്ങള്‍ കുറഞ്ഞത് ലിപ്സ്റ്റിക്കുകളുടെ ഉപയോഗത്തെ സ്വാധീനിച്ചിട്ടുണ്ട്. ആളുകള്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യുമ്പോള്‍ ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ മാസ്ക് ധരിക്കുന്നു. ഒരു വീഡിയോ കോളില്‍ അവര്‍ ദൃശ്യമാകുന്നിടത്ത് ഒരു ഔദ്യോഗിക അവതരണം നടത്തേണ്ടിവരുമ്പോള്‍ ലിപ്സ്റ്റിക്കിനേക്കാള് കണ്ണുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതായി ഞങ്ങള്‍ മനസിലാക്കുന്നു എന്ന് ലോറിയല് ഇന്ത്യ ഡയറക്ടര്‍ കവിത ആംഗ്രെ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍