കള്ളനോട്ടിന്റെ എണ്ണം കുറഞ്ഞെങ്കിലും വെല്ലുവിളി ഇപ്പോഴും ശക്തമെന്ന് കേന്ദ്ര ബാങ്ക്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കള്ളനോട്ടിന്റെ എണ്ണം കുറഞ്ഞതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എന്നാല്‍ വെല്ലുവിളി ഇപ്പോഴും ശക്തമാണെന്നും കേന്ദ്ര ബാങ്കിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പത്ത് രൂപയുടെ കള്ളനോട്ടില്‍ 144.6 ശതമാനത്തിന്റെയും 50 രൂപയുടേതില്‍ 28.7 ശതമാനത്തിന്റെയും 200 രൂപയുടെ നോട്ടില്‍ 151.2 ശതമാനത്തിന്റെയും 500 രൂപയുടെ കള്ളനോട്ടില്‍ 37.5 ശതമാനത്തിന്റെയും വര്‍ധനവുണ്ടായി.
എന്നാല്‍ 20 രൂപയുടെ കള്ളനോട്ടില്‍ 37.7 ശതമാനത്തിന്റെയും 100 രൂപയുടെ നോട്ടില്‍ 23.7 ശതമാനത്തിന്റെയും 2000 രൂപ നോട്ടില്‍ 22.1 ശതമാനത്തിന്റെയും ഇടിവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ബാങ്കുകള്‍ 95.4 ശതമാനം കള്ളനോട്ടും റിസര്‍വ് ബാങ്ക് 4.6 ശതമാനം കള്ളനോട്ടുകളും കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
റിസര്‍വ് ബാങ്ക് 2017-18 കാലത്ത് 188693 കള്ളനോട്ടും 2018-19 ല്‍ 17781 കള്ളനോട്ടും 2019-20 ല്‍ 13530 കള്ളനോട്ടും പിടിച്ചെടുത്തു. മറ്റ് ബാങ്കുകള്‍ 2017-18 കാലത്ത് 334090 കള്ളനോട്ടുകളും 2018-19 കാലത്ത് 299603 കള്ളനോട്ടുകളും 2019-20 കാലത്ത് 283165 കള്ളനോട്ടുകളും കണ്ടെത്തി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍