ഷവോമിയുടെ വ്യാജന്മാര് വിപണിയില്‍; 13 ലക്ഷം രൂപയുടെ ഫോണുകള്‍ പിടിച്ചെടുത്ത് ദില്ലി പൊലീസ്
ദില്ലി: ഷവോമിയുടെ വ്യാജസ്മാര്ട്ട്ഫോണുകളും അനുബന്ധ ഉപകരണങ്ങളും ദില്ലി പൊലീസ് പിടികൂടി. പതിമൂന്ന് ലക്ഷം രൂപയുടെ വ്യാജസ്മാര്ട്ട്ഫോണുകളാണ് റെയ്ഡില്‍ കണ്ടെടുത്തത്. ദില്ലിയിലെ കരോള്‍ ബാഗിലെ ഗഫാര്‍ മാര്‍ക്കറ്റിലെ നാലുവിതരണക്കാരില് നിന്നാണ് വ്യാജഫോണുകളുംഘടകങ്ങളും പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.ഷവോമി അധികൃതരാണ് ദില്ലി പൊലീസില്‍ വ്യാജഫോണ്‍ വിതരണക്കാര്‍ക്കെതിരെ പരാതി നല്‍കിയത്. ഇതേതുടര്‍ന്നായിരുന്നു പൊലീസ് ഗഫാര്‍ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്.
പവര്‍ ബാങ്ക്,നെക്ബാന്റ്,ട്രാവല്‍ അഡാപ്റ്റര്‍,കേബിള്‍ ,ഹെഡ്ഫോണ് തുടങ്ങി ഷവോമിയുടെ പേരില്‍ വ്യാജ ഉപകരണങ്ങള്‍ വില്‍ക്കുകയായിരുന്നുവെന്ന് കണ്ടെത്തി. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കമ്പനി അവതരിപ്പിക്കാത്ത ഉപകരണങ്ങളുടേതടക്കം വ്യാജനും ഇവര്‍ വില്‍പ്പനയ്ക്ക് വെച്ചതായി പൊലീസ് അറിയിച്ചു. പ്രാദേശികമായി അസംബിള്‍ ചെയ്ത സ്മാര്‍ട്ട് ഫോണുകള്‍ ഷവോമിയുടെ ബ്രാന്റ് നെയിം ഉപയോഗിച്ച് ഇവര്‍ വിതരണം ചെയ്തിരുന്നു. 2015ലും സമാനമായ സംഭവം ഈ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നു. അന്ന് ഐഫോണ്‍ 5,6 മോഡലുകളുടെ വ്യാജന്മാരായ 30 സ്മാര്‍ട്ട്ഫോണുകളും നാലായിരം പാട്സുകളും കണ്ടെത്തിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍