News

പെപ്‌സികോ ആശങ്കയോടെ; കര്‍ഷകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ കൂടുതല്‍ സമ്മര്‍ദ്ദം

യുഎസ് കമ്പനിയായ പെപ്‌സികോയുടെ ഉത്പന്നങ്ങള്‍ ഗുജറാത്തിലെ കര്‍ഷകരുമായുള്ള വിവാദത്തിന്റെയും, തര്‍ക്കത്തിന്റെയും പശ്ചാത്തലത്തില്‍ പെപ്‌സോകോ ഉത്പന്നങ്ങള്‍ നിരോധിക്കാനും, ബഹിഷ്‌കരിക്കാനും കിസാന്‍ പരിഷത്ത് ആഹ്വാനം (ആര്‍കെപി) ചെയ്തത്തിന്റെ ഫശ്ചാത്തലത്തില്‍ കമ്പനി കൂടുതല്‍ ആശങ്കയോടെയാണ് കടന്നുപോകുന്നത്. അസേമയം  സോഷ്യല്‍ മീഡയയിലൂടെ കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള പ്രചരണം ശക്തമാവുകയും ചെയ്യുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ കമ്പനി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറായേക്കുമെന്നണ് റിപ്പോര്‍ട്ട.

കര്‍ഷകര്‍ക്കെതിരെ പെപ്‌സികോ നല്‍കിയ കേസ് പിന്‍വലിക്കാനും, പ്രശ്‌നങ്ങള്‍ക്ക വേഗത്തില്‍ പരിഹാരം കണ്ടെത്താനും രണ്ട് മുതിര്‍ന്ന എക്‌സിക്യുട്ടീവ് ഉദ്യോഗസ്ഥരെ കമ്പനി നിയമിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്രസര്‍ക്കാറും, സംസ്ഥാന സര്‍ക്കാറും കര്‍ഷകര്‍ക്ക് അനുകൂലമായി നില്‍ക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇിതിന്റെ പശ്ചാത്തലത്തില്‍ കമ്പനിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ രാജ്യവ്യാപകമായി ബഹിഷ്‌കരിക്കാനുള്ള പ്രചരണം നടത്താനാണ് കര്‍ഷകരുടെ തീരുമാനം. 

നിലവില്‍ പെപ്‌സികോയില്‍ 24000 കര്‍ഷകരാണ് ജോലി ചെയ്യുന്നത്. കര്‍ഷകര്‍ ബഹിഷ്‌കരണം നടത്തിയാല്‍ അത് കമ്പനിയുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബിജെപി പിന്തുണയുള്ള ഭാരതിയ കിസാന്‍ കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഗുജറാത്തിലിപ്പോള്‍ നിലകൊള്ളുന്നത്. കേസില്‍ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളാനാണ് ഗുജറാത്ത് സര്‍ക്കാറും തീരുമാനിച്ചിട്ടുള്ളത്.  എഫ്‌സി 5 ഉരുളക്കിഴങ്ങ് നിയമ വിരുദ്ധമായിട്ടാണ് കര്‍ഷകര്‍ കൃഷി ചെയ്യുന്നവെന്നാരോപിച്ചാണ് പെപ്‌സികോ ഒന്‍പത് കര്‍ഷകര്‍ക്കെതിരെ കേസ് നല്‍കിയിട്ടുള്ളത്

 

Author

Related Articles