നിക്ഷേപകരെ സഹായിക്കാന്‍ ഇന്‍വെസ്റ്റ്മെന്റ് ഫെസിലിറ്റേഷന്‍ സെന്ററുമായി കേരളം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ മുന്നിലെത്താന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. നിക്ഷേപകരെ സഹായിക്കാന്‍ ഇന്‍വെസ്റ്റ്മെന്റ് ഫെസിലിറ്റേഷന്‍ സെന്ററും 18008901030 എന്ന ടോള്‍ഫ്രീ കോള്‍ സെന്ററും മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. സംരംഭങ്ങള്‍ക്ക് അനുമതി ലഭിക്കാനുള്ള ഏകജാലക ഓണ്‍ലൈന്‍ സംവിധാനമായ കെ സ്വിഫ്റ്റിന്റെ പരിഷ്കരിച്ച പോര്‍ട്ടലും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റെഡ് കാറ്റഗറി വിഭാഗത്തില്‍ പെടാത്ത സംരംഭങ്ങള്‍ക്ക് 7 ദിവസത്തിനകം അനുമതി നല്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. അപേക്ഷ പരിഗണിക്കുക അഞ്ചംഗ സമിതിയാണ്. ഈ സമിതിയെ സഹായിക്കാന്‍ ഇന്‍വെസ്റ്റ്മെന്റ് ഫെസിലിറ്റേഷന്‍ സെല്‍ രൂപീകരിച്ചു.
സര്‍ക്കാരിന്റെ നയ തീരുമാനങ്ങള്‍, പുതിയ പദ്ധതികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ഇന്‍വെസ്റ്റ് കലക്റ്റ് എന്ന ഇ ന്യൂസ് ലെറ്റര്‍ എല്ലാ മാസവും പ്രസിദ്ധീകരിക്കും. പ്രഫഷനല്‍ ടാക്സ് നല്‍കാനും ഓണ്‍ലൈന്‍ സംവിധാനമൊരുക്കി. മന്ത്രി ഇ.പി.ജയരാജന് അധ്യക്ഷത വഹിച്ചു. കേരള ചെറുകിട വ്യവസായ അസോസിയേഷന്, സിഐഐ, ഫിക്കി എന്നിവയുമായി സഹകരിച്ചാണു പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍