കൊറോണ വൈറസ് ബാധ ഇന്ത്യന്‍ വിപണിയെ എങ്ങനെ ബാധിച്ചുവെന്ന് വിലയിരുത്തുമെന്ന് കേന്ദ്രധനമന്ത്രാലയം; ഫെബ്രുവരി 18 ന് യോഗം ചേരും
ഡല്‍ഹി: രാജ്യത്തെ വിപണിയേയും മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തേയും കൊറോണ വൈറസ് ബാധയും മറ്റ് തടസങ്ങളും എങ്ങനെ ബാധിച്ചു എന്ന് വിലയിരുത്തുന്നതിനായി ഫെബ്രുവരി 18 ന് യോഗം ചേരുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ കയറ്റുമതിയിലും ഇറക്കുമതിയിലും മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിലും കൊറോണ വൈറസ് ബാധയും മറ്റ് തടസങ്ങളും എങ്ങനെ ബാധിച്ചു എന്ന് വിലയിരുത്തുന്നതിനായി ഫെബ്രുവരി 18 ന് യോഗം ചേരുന്നു. ഓഹരിയുടമകളെ സ്വാഗതം ചെയ്യുന്നു. പങ്കെടുക്കാന്‍ കഴിയാത്തവര്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ മെയില്‍ അയക്കുക എന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ഫെബ്രുവരി 16 ന് ട്വീറ്റ് ചെയ്തു.
ഏഷ്യയില്‍ ചൈനയുടെ ഏറ്റവും പ്രമുഖ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ചൈനയുമായി വ്യാപാര കമ്മിയിലുമാണ് ഇന്ത്യ. ഹുബെയ് പ്രവിശ്യയിലായി ശനിയാഴ്ച 142 ല്‍ക്കൂടുതല്‍ ആളുകള്‍ മരണപ്പട്ടതോടെ മരണസംഖ്യ 1665 ആയി. അതോടെ കൊറോണ വൈറസ് സ്ഥിതീകരിച്ച ആളികളിടെ എണ്ണം 68500 ആയി.
ഇന്ത്യയുടെ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള ഒരു അവസരമാണ് കൊറോണ വൈറസ് ബാധ എന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന് കഴിഞ്ഞയാഴ്ച പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍