News

കൃത്യസമയത്ത് ഫ്‌ളാറ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയില്ല; 4.5 കോടി രൂപ നഷ്ടപരിഹാരം നല്‍കണം

തിരുവനന്തപുരം: കൃത്യസമയത്ത് നിര്‍മാണം പൂര്‍ത്തിയാക്കി ഫ്‌ളാറ്റ് നല്‍കാത്ത നിര്‍മാണ കമ്പനി ഉപഭോക്താവിന് നാലരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടു. കൂടാതെ ഉപഭോക്താവിനുണ്ടായ മാനസിക വിഷമത്തിന് അഞ്ചുലക്ഷം രൂപയും കേസ് ചെലവിന് പതിനായിരം രൂപയും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

ഫ്‌ളാറ്റ് നിര്‍മാണ കമ്പനിയായ ഗ്രേറ്റ് ഇന്ത്യ എസ്റ്റേറ്റാണ് വസ്ത്ര വ്യാപാരിയായ പാര്‍ഥാസ് ഉടമ അഭിഷേക് അര്‍ജുന് നഷ്ടപരിഹാരം നല്‍കേണ്ടത്. കവടിയാര്‍ ഗോള്‍ഫ് ലിങ്ക്സിന് സമീപം ജി.ഐ.ഇ. ഗ്രാന്‍ഡ് അസ്റ്റീരിയ എന്ന പേരിലുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലെ ഒരു ഫ്‌ളാറ്റിനായി അഭിഷേക് 2,63,86,000 രൂപ നല്‍കിയിരുന്നു. കരാര്‍ ഒപ്പിട്ട് 33 മാസത്തിനകം ഫ്‌ളാറ്റ് കൈമാറാമെന്നായിരുന്നു നിര്‍മാണ കമ്പനിയുമായി ഉണ്ടായിരുന്ന കരാര്‍. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഫ്‌ളാറ്റ് കൈമാറാത്തതിനാല്‍ പണം മടക്കി ചോദിച്ചെങ്കിലും അതുനല്‍കാനും കമ്പനി തയ്യാറായില്ല. നല്‍കിയ തുകയ്ക്കുള്ള പലിശയ്ക്കാണ് 4.5 കോടി രൂപ നഷ്ടപരിഹാരമായി നിശ്ചയിച്ചത്. തുടര്‍ന്ന് റെഗുലേറ്ററി അതോറിറ്റിയെ സമീപിച്ച് നല്‍കിയ പരാതിയിലാണ് ഉത്തരവ്.

Author

Related Articles