News

ഫ്‌ളിപ്പ്കാര്‍ട്ട് വായ്പാ പദ്ധതി നടപ്പിലാക്കും; മൂന്ന് കോടി രൂപ വരെ വയ്പ നല്‍കും

ന്യൂഡല്‍ഹി: ആഗാള ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ സ്‌റ്റോര്‍ ഉടമയായ ഫ്‌ളിപ്പ്കാര്‍ട്ട് ധനകാര്യ മേഖലയിലേക്കും ചുവടുവയ്ക്കുന്നു. ഇതിന്റെ ഭാഗമായി പത്തോളം വരുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 48 ലക്ഷം രൂപ ഒരു ലക്ഷം വില്‍പ്പനക്കാര്‍ക്ക് അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വായ്പ എടുക്കുന്ന മൂലധനത്തിന് 9.5 ശതമാനം പലിശ നിരക്കാണ് ഈടാക്കുക. സംരംഭകര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്‌ളിപ്പ്കാര്‍ട്ട് തങ്ങളുടെ വായ്പാ പദ്ധതിയായ ഗ്രോത്ത് കാപിറ്റല്‍ നടപ്പിലാക്കുക. 

ഓണ്‍ലൈന്‍ വിപണി കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് പുതിയ വായ്പാ പദ്ധതി ഫ്‌ളിപ്പ്കാര്‍ട്ട് അനുവദിക്കുക. പത്തോളം വരുന്ന ധനകാര്യ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിക്ക് ഓണ്‍ലൈന്‍- ചെറുകിട സംരംഭങ്ങള്‍ക്ക് കരുത്തേകുക എന്നതാണ് പുതിയ വായ്പാ പദ്ധതിയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ബാങ്ക് ഓഫ് ബറോഡ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക് , ആദിത്യ ബിര്‍ള തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുമായി പങ്ക് ചേര്‍ന്നാണ് പുതിയ വായ്പാ സമ്പ്രദായം ഫ്‌ളിപ്പ് കാര്‍ട്ട് നടപ്പിലാക്കാന്‍ പോകുന്നത്. 

ഡിജിറ്റല്‍ ലെവല്‍ ഉപയോഗപ്പെടുത്തിയാകും ഫ്‌ളിപ്പാകാര്‍ട്ട് വായ്പകള്‍ നല്‍കുക. ശരാശരി വായ്പ അനുവദിക്കുക ഏഴ് ലക്ഷം രൂപ മുതല്‍ മൂന്ന് കോടി രൂപ വരെയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതസമയം വായ്പയുടെ ക്രെഡിറ്റ് കാലാവധി 12 മാസം വരെയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.

 

Author

Related Articles