News

കോവിഡ്-19 ഭീതിയെ തുരത്താന്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂന്ന് മാസത്തേക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും; ദരിദ്രര്‍ക്ക് ഭക്ഷ്യ വസ്തുക്കളും ലഭ്യമാകും

ന്യൂഡല്‍ഹി: കോവിഡ്-19 ഭീതി മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതസന്ധിയെ മറികടക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കും. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പാക്കും. നിര്‍ധനര്‍ക്കും ദിവസവേതനക്കാര്‍ക്കും പ്രത്യേക പാക്കേജ് നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തര്‍ക്ക് 50 ലക്ഷത്തിന്റെ ഇര്‍ഷുറന്‍സ് സൗകര്യം ലഭ്യമാക്കും. മൂന്നു മാസത്തേക്കായിരിക്കും ഇന്‍ഷുറന്‍സ് സൗകര്യം ഏര്‍പ്പെടുത്തുകയെന്നും വാര്‍ത്തസമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞു.

പ്രഖ്യാപനങ്ങള്‍  

ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കേഴ്‌സ്,  നഴ്‌സ് തുടങ്ങിയവര്‍ക്ക് മൂന്ന് മാസത്തെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു. 50 ലക്ഷം കോടി രൂപയുടെ ഇന്‍ഷുറന്‍സ്

ദരിദ്രര്‍ക്ക് മൂന്ന് മാസത്തേയ്ക്ക് ഒരു കിലോ പയറു വര്‍ഗം സൌജന്യമായി നല്‍കും. അഞ്ചു കിലോ വീതമുള്ള അരി്ക്കും ഗോതമ്പിനും പുറമേയായിരിക്കുമിത് ലഭിക്കുക

പ്രധാനമന്ത്രി അന്ന യോജന പദ്ധതിയ്ക്ക് കീഴില്‍ 80 കോടി ദരിദ്രര്‍ക്ക് സഹായം ലഭിയ്ക്കും

9.8 കോടി കര്‍ഷകര്‍ക്ക് പ്രത്യേക സഹായം.കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡു നല്‍കും. പണം നേരിട്ട് അക്കൌണ്ടില്‍ എത്തും.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്ളവര്‍ക്ക് പ്രത്യേക സഹായം. 2000 രൂപ വീതം മൂന്നു മാസത്തേക്കു നല്‍കും.

എട്ടു കോടി പേര്‍ക്ക് 3 മാസത്തേക്ക് സൌന്യ ഗ്യാസ് സിലണ്ടര്‍

പ്രധാനമന്ത്രി ജന്‍ധന്‍ അക്കൌണ്ടുള്ളവര്‍ക്കും 500 രൂപ വീതം.

പാവപ്പെട്ട പൌരന്‍മാര്‍ക്കും വിധവകള്‍ക്കും 1000 രൂപ വീതെ അധികം നല്‍കും 

Author

Related Articles