ജിഎസ്ടി മൂലം വന്‍കിട ബിസ്ക്കറ്റ് കമ്പനികളുടെ വില്പനയില് ഇടിവുണ്ടായതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ ഏറ്റവുമധികം ബാധിച്ചത് വന്‍കിട ബിസ്ക്കറ്റ് കമ്പനിക്കാരെയാണെന്ന് ആരോപണം. വന്‍കിട ബിസ്കറ്റ് കമ്പനികള്‍ക്ക് മാത്രമായി ചരക്ക് സേവന നികുതി നടപ്പിലാക്കുകയും, പ്രാദേശിക തലത്തിലുള്ള ബിസ്ക്കറ്റ് കമ്പനികള്‍ വിപണിയില്‍ നേട്ടം കൈവരിക്കുകയും ചെയ്തു. പ്രാദേശിക ബിസ്ക്കറ്റ് കമ്പനികള്‍ക്ക് ജിഎസ്ടി ബാധകമല്ലാത്തതിനാല്‍ വന്‍ ലാഭമാണ് വിപണിയില്‍ നേടിയത്.
പ്രാദേശിക ബിസ്കറ്റ് കമ്പനികള്‍ ചെറുകിട കച്ചവടക്കാര്‍ക്കിടയില്‍ കൂടുതല്‍ തുക ഈടാക്കി ലാഭം കൊയ്യുകയും ചെയ്തുവെന്നാണ് വന്‍കിട ബിസിനസ് കമ്പനി ഉടമകള്‍ ആരോപിക്കുന്നത്. 35,000 കോടി രൂപ വിപണി തലത്തില്‍ മൂല്യം കൈവരിച്ച വന്‍കിട ബിസ്കറ്റ് കമ്പനിയുടെ മൂല്യ 350 കോടി രൂപയായി ചുരുങ്ങുകയും ചെയ്തു.
100 ഗ്രാം ബിസ്കറ്റിന് 18 ശതമാനം ജിഎസ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ചുമത്തിയുള്ളത്. ഇത് 5 ശതമാനമാക്കണമെന്നാണ് വന്‍കിട ബിസ്ക്കറ്റ് കമ്പനികളുടെ ആവശ്യം. ജിഎസ്ടി മൂലം വന്‍കിട ബിസക്കറ്റ് കമ്പനികളുടെ വിപണി മൂല്യം കുറയുന്നുവെന്നാണ് പരാതി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍