ഫ്യൂച്ചര്‍ ഗ്രൂപ്പ് തലവന്‍ കിഷോര്‍ ബിയാനിക്ക് സെബിയുടെ വിലക്ക്; ഓഹരി വിപണിയില്‍ ഒരു വര്‍ഷത്തേക്ക് ഇടപാടുകള്‍ പാടില്ല
മുംബൈ: ഫ്യൂച്ചര്‍ ഗ്രൂപ്പ് തലവന്‍ കിഷോര്‍ ബിയാനിക്ക് സെബിയുടെ വിലക്ക്. ഓഹരി വിപണിയില്‍ ഒരു വര്‍ഷത്തേക്ക് ഇടപാടുകള്‍ നടത്തുന്നത് വിലക്കികൊണ്ടാണ് സെബിയുടെ ഉത്തരവ്. 2017 ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ഓഹരികള്‍ ചട്ടവിരുദ്ധമായി കൈമാറ്റം ചെയ്തതിനാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നടപടി.
റിലയന്‍സ് ഗ്രൂപ്പിന് ഓഹരികള്‍ വിറ്റ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ നടപടിക്കെതിരെ ആമസോണ്‍ കമ്പനി കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ തത്സ്ഥിതി തുടരാന്‍ കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സെബിയുടെ വിലക്ക് വന്നിരിക്കുന്നത്. ഫ്യൂച്ചര്‍ റീടൈലിന്റെ ഓഹരികളില്‍ കിഷോര്‍ ബിയാനിയും സഹോദരന് അനില്‍ ബിയാനിയും രണ്ടു വര്‍ഷത്തേക്ക് ഇടപാടുകള്‍ നടത്തുന്നതും സെബി വിലക്കിയിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍