സൈനിക വിമാന നിര്‍മാണത്തിലേക്ക് കടന്ന് ടാറ്റ; 56 വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി
സൈനിക വിമാന നിര്‍മാണത്തിലേക്ക് കടന്ന് ടാറ്റ. ഇതിലൂടെ ഇതുവരെയുള്ള വിദേശ കമ്പനികളുടെ കുത്തകയാണ് ടാറ്റ അവസാനിപ്പിച്ചത്. 56 വിമാനങ്ങള്‍ ആണ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കേന്ദ്ര ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച അംഗീകാരം ടാറ്റക്ക് നല്‍കിയത്. 56 ഇ295 എന്ന പേരിലായിരിക്കും സൈനിക വിമാനങ്ങള്‍ ടാറ്റ എയര്‍ ബസ് കൂട്ട് കെട്ട് ഇന്ത്യയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്നത്. 3 ബില്യണ്‍ ഡോളര്‍ അഥവാ 21000 കോടി രൂപയാണ് ഇത് സംബന്ധിച്ചു ടാറ്റയു മായുള്ള കരാര്‍. പദ്ധതിക്ക് കേന്ദ്ര സുരക്ഷാ വിഭാഗത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
രണ്ടുവര്‍ഷത്തിനുള്ളില്‍16സൈനിക വിമാനങ്ങളും അടുത്ത 10വര്‍ഷത്തിനുള്ളില്‍ 40സൈനിക വിമാനങ്ങളുമാണ് നിര്‍മ്മിക്കേണ്ടത്. സൈനീക വിമാനങ്ങള്‍ ബഹിരാകാശ ആവാസ വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം നല്കുന്ന വിമാനങ്ങള്‍ ആയിരിക്കും. ഇന്ത്യയിലുള്ള ചെറുകിട സംരംഭങ്ങളെ വിമാന നിര്‍മ്മാണവുമായി ബന്ധപ്പെടുത്തും.. പദ്ധതി യിലൂടെ 6600 പേര്‍ക്ക് പുതിയതായി ജോലി ലഭിക്കും. 2015 മെയ് ല്‍ അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലുള്ള ഡിഫെന്‍സ് അക്യൂസിഷന്‍സ് കൗണ്‍സിലാണ് ആദ്യം ടാറ്റാക്ക് ഇത് സം ബന്ധിച്ചിട്ടുള്ള ആദ്യ അംഗീകാരം നല്‍കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍