ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 39,000 കോടി രൂപ പിന്‍വലിച്ച് വിദേശ നിക്ഷേപകര്‍
ന്യൂഡല്‍ഹി: വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 39,000 കോടി രൂപ. യുഎസില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുയര്‍ത്തിയതും ബോണ്ടില്‍നിന്നുള്ള വരുമാനവും ഡോളറിന്റെ മൂല്യവും കൂടിയതുമാണ് ഇതിനു കാരണം. ഇതോടെ, 2022ല്‍ ഇതുവരെ ഓഹരികളില്‍നിന്ന് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ മൊത്തം പിന്‍വലിച്ച തുക 1.66 ലക്ഷം കോടി രൂപയായി.
ഇതേ കാലയളവില്‍ കടപ്പത്ര വിപണിയില്‍നിന്ന് 6000 കോടി രൂപയാണ് പിന്‍വലിച്ചത്. ഉയര്‍ന്ന അസംസ്കൃത എണ്ണ വില, പണപ്പെരുപ്പം, കടുത്ത പണ നയം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ വരവില്‍ അസ്ഥിരത തുടര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. വിപണികളിലെ തിരുത്തല്‍ കാരണം ഏപ്രില്‍ ആദ്യവാരം വിദേശ നിക്ഷേപകര്‍ 7,707 കോടി രൂപ ഓഹരിയില്‍ ഇറക്കിയിരുന്നു. എന്നാല്‍, മേയ് രണ്ടു മുതല്‍ 27 വരെ 39,137 കോടി രൂപയുടെ ഓഹരിയാണ് വിറ്റൊഴിവാക്കിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍