രാജ്യത്തെ ടൂറിസം മേഖലയ്ക്ക് പ്രതീക്ഷ; നവംബര്‍ 15 മുതല്‍ വിദേശ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ചാര്‍ട്ടേഡ് എയര്‍ക്രാഫ്റ്റ് ഒഴികെയുള്ള വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നവംബര്‍ 15 മുതല്‍ യാത്ര ചെയ്യാനാകും. ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം അറിയിക്കുന്ന എല്ലാ കോവിഡ് -19 പ്രോട്ടോക്കോളുകളും മാനദണ്ഡങ്ങളും വിദേശ ടൂറിസ്റ്റുകളും കാരിയറുകളും ലാന്‍ഡിംഗ് സ്റ്റേഷനുകളിലെ മറ്റ് പങ്കാളികളും പാലിക്കണമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
വിദേശ വിനോദസഞ്ചാരികള്‍ക്ക് വിസ നല്‍കുന്നത് പുനരാരംഭിക്കാനുള്ള നീക്കത്തെ ടൂര്‍ ഓപ്പറേറ്റര്‍മാരും ട്രാവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരും സ്വാഗതം ചെയ്തു. കൂടാതെ ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്ത വാണിജ്യ അന്താരാഷ്ട്ര വിമാനങ്ങള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
പുതിയ തീരുമാനം കേരളത്തിലെ ടൂറിസം മേഖലയ്ക്കും ഗുണകരമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. വിദേശ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്ത്കൊണ്ടുള്ള ഇപ്പോഴുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിലൂടെ ആഗോള തലത്തില്‍ ടൂറിസ്റ്റുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കും. അത് ആഭ്യന്തര ടൂറിസം വളര്‍ച്ചയെയും ഒരുപോലെ സഹായിക്കുമെന്നതിനാല്‍ കേരളത്തിനും സഹായകരമാകുമെന്ന് മേഖലയിലുള്ളവര്‍ കരുതുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍