ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ 3.854 ബില്യണ്‍ ഡോളര്‍ വര്‍ധന
മുംബൈ: രാജ്യത്തെ വിദേശ നാണ്യ ശേഖരം 3.854 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 601.363 ബില്യണ്‍ ഡോളറായെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. മെയ് 27ന് അവസാനിച്ച വാരത്തിലെ കണക്കുകളാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് തൊട്ടു മുന്‍പുള്ള ആഴ്ച്ച വിദേശ നാണ്യ ശേഖരം 4.230 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 597.509 ബില്യണ്‍ എത്തിയിരുന്നു.
വിദേശ കറന്‍സി ആസ്തികളിലും (എഫ്സിഎ) സ്വര്‍ണ ശേഖരത്തിലുമുണ്ടായ വര്‍ധനയ്ക്കും പിന്നാലെയാണ് വിദേശ നാണ്യ ശേഖരത്തിലും വര്‍ധനയുണ്ടായതെന്നും ആര്‍ബിഐയുടെ പ്രതിവാര സ്ഥിതിവിവര റിപ്പോര്‍ട്ടിലുണ്ട്. മെയ് 27ന് അവസാനിച്ച വാരത്തില്‍ രാജ്യത്തെ എഫ്സിഎ 3.61 ബില്യണ്‍ ഉയര്‍ന്ന് 539.988 ബില്യണ്‍ ഡോളറിലെത്തി.
രാജ്യത്തെ സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 94 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 40.917 ബില്യണ്‍ ഡോളറായെന്നും, അന്താരാഷ്ട്ര നാണ്യനിധിയുമായുള്ള (ഐഎംഎഫ്) സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആര്) 132 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 18.438 ബില്യണായെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ നിലയും (റിസര്‍വ് പൊസിഷന്‍) മെയ് 27ന് അവസാനിച്ച വാരത്തില്‍ 18 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 5.019 ബില്യണ്‍ ഡോളറായെന്നും റിപ്പോര്‍ട്ടിലുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍