എഫ്പിഐ നിക്ഷേപത്തില്‍ ഇന്ത്യക്ക് വന്‍വളര്‍ച്ചയെന്ന് ബിഎന്‍പി ബാരിബാസ്; ഈ കലണ്ടര്‍വര്‍ഷം 99966 കോടിരൂപയുടെ നിക്ഷേപം
ദില്ലി: ഇന്ത്യന്മൂലധന വിപണിയിലെ വിദേശനിക്ഷേപത്തില്‍ റെക്കോര്‍ഡ് നേട്ടം. ആറ് വര്‍ഷത്തിന് ശേഷം ആദ്യമായാണ് വിദേശനിക്ഷേപപരിധി ഏറ്റവും ഉയരുന്നത്. 99,966 കോടിരൂപയാണ് വിദേശനിക്ഷേപകരില്‍ നിന്ന് ഇന്ത്യന്‍ ഓഹരികളിലേക്ക് ഒഴുകിയെത്തിയത്. ബിഎന്‍പി പാരിബാസ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയില്‍ 12.8 ബില്യണ്‍ ഡോളര്‍,തായ് വാന്‍ 9.1 ബില്യണ്‍ ഡോളര്‍ ,ഇന്തോനേഷ്യ 2.9 ബില്യണ്‍ ഡോളര്‍ വിദേശനിക്ഷേപമാണ് ലഭിച്ചിരിക്കുന്നത്.
ഈ വര്‍ഷം സമാപിക്കുമ്പോള്‍ ലക്ഷംകോടിയായി നിക്ഷേപം മാറുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഒരു കലണ്ടര്‍ വര്‍ഷം ഇതിനേക്കാള്‍ വലിയ വിദേശനിക്ഷേപം എത്തിയത് 2013ലാണ്. 1.13 ലക്ഷം കോടിയാണ് ഇക്വിറ്റികളിലെ നിക്ഷേപമായി എത്തിയത്. ഈ കലണ്ടര്‍വര്‍ഷം അവസാനിക്കുന്ന മൂന്ന് മാസങ്ങളില്‍ മാത്രം 43,781 കോടിയാണ് ഓഹരികളില്‍ വന്നുചേര്‍ന്നത്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ 22463 കോടിരൂപയുടെ വിദേശനിക്ഷേപം പിന്‍വലിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍ 2013ല്‍ 1,13,136 കോടിയുടെ വിദേശനിക്ഷേപമാണ് എത്തിയത്.2014 ല്‍ 97054 കോടിരൂപ ലഭിച്ചു. 2015ല്‍ 17808 കോടിയായി ഇടിഞ്ഞിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍