മെയ് മാസത്തില്‍ 3,207 കോടിയുടെ എഫ്പിഐ പിന്വിലക്കപ്പെട്ടു
മെയ് മാസത്തില്‍ പിന്‍വലിക്കപ്പെട്ടത് 3,207 കോടി എഫ്പിഐയെന്ന് റിപ്പോര്‍ട്ട്. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ മെയ് മാസത്തിന് തുടക്കമിട്ടത് വില്‍പ്പന കേന്ദ്രീകരിച്ചെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. അതേസമയം മെയ് മാസത്തില്‍ ഏഴ് വ്യാപാര വിഭാഗങ്ങളില്‍ നിന്നായി 3.207 കോടി അറ്റ പിന്‍വലിക്കലാണ് നടന്നിട്ടുള്ളത്.
എഫ്പിഐ വഴി മെയ് രണ്ട് മുതല്‍ 10 വരെ ഇക്വിറ്റികളില്‍ നിന്നായി 1,344.72 കോടി രൂപയുടെ പിന്‍വലിക്കലാണ് ആകെ നടന്നതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം ഡെറ്റ് വിപണിയില്‍ നിന്നും വലിയ തുകയാണ് പിന്‍വലിച്ചത്. ഡെറ്റ് മേഖലയില്‍ നിന്ന് 4,552.20 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് നടന്നത്.
യുഎസ്-ചൈന വ്യാപാര തര്‍ക്കവും, രാഷ്ട്രീയ പ്രതിസന്ധിയുമാണ് ഇതിന് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ചില കണക്കുകളുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് മാസത്തില്‍ 45,981 കോടി രൂപയുടെയും, ഫിബ്രുവരിയില്‍ 11,182 കോടി രൂപയുടെ അറ്റ നിക്ഷേപം പിന്‍വലിക്കപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മെയ് മാസത്തില്‍ അനുഭപ്പെട്ട പ്രതിസന്ധിയെ പറ്റി കൂടുതല്‍ ആശങ്കയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍