വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ മെയ് മാസത്തില്‍ പിന്‍വലിച്ചത് 4375 കോടിയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ മെയ് മാസത്തില്‍ വന്‍ തുക പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. മെയ് മാസത്തിലെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,375 കോടി രൂപയാണ് വിദേശ പോര്‍ട് ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത്. അതേസമയം മെയ് രണ്ട് മുതല്‍ 24 വരെ ഇക്വിറ്റികളില്‍ നിന്ന് 20,48 കോടി രൂപയും, ഡെറ്റ് വിപണിയില്‍ നിന്ന് 2,309.86 കോടി രൂപയും പിന്വിലിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം ഫിബ്രുവരിയിലെ അറ്റ നിക്ഷേപം ഏകദേശ 11,182 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
ജനുവരിയില്‍ അറ്റ നിക്ഷേപത്തിലെ പിന്‍വലിക്കല്‍ 5,264 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ഭരണത്തില്‍ മാറ്റങ്ങളില്ലാത്തത് മൂലം വ്യാപാര സെഷനുകളില്‍ മെയ് 23 ന് ശേഷം കൂടുതല്‍ ഉണര്വുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മെയ് 23 എഫ്പിഐ ഇക്വിറ്റി നിക്ഷേപത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. മെയ് 23ന് 1,352.20 കോടി രൂപയാണ് ഇക്വിറ്റികളില്‍ നിക്ഷേപകര്‍ നിക്ഷേപിച്ചതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍