കൊവിഡ് രണ്ടാം തരംഗം: വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്‍വലിയുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നതിന്റെ ആശങ്കയില്‍ വിദേശ നിക്ഷേപകര്‍ ഓഹരികളില്‍ നിന്നും നിക്ഷപം പിന്‍വലിക്കുന്നത് ശക്തമാക്കി. മെയ് ആദ്യ വാരം വിദേശ പോര്‍ട്ഫോളിയോ നിക്ഷേപകര്‍ ഓഹരികളില്‍ നിന്നും 5,936 കോടി രൂപയാണ് പിന്‍വലിച്ചത്. ഒക്ടോബര്‍ മുതല്‍ തുടര്‍ച്ചയായി ആറ് മാസങ്ങളില്‍ നിക്ഷേപം നടത്തുന്നതിന് പ്രാധാന്യം നല്കിയ വിദേശ നിക്ഷേപകര്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ ഓഹരികളില്‍ നിന്നും പിന്‍വലിയുന്ന പ്രവണതയാണ് പ്രകടമാക്കുന്നത്.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും ഏപ്രിലില്‍ വിദേശ നിക്ഷേപകര്‍ 9,659 കോടി രൂപ പിന്‍വലിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗം സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിയാനുള്ള പ്രധാന കാരണം. ആശങ്ക വിദേശ നിക്ഷേപകരില്‍ നിലനില്‍ക്കുകയാണെങ്കില്‍ ഈ പ്രവണ തുടര്‍ന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ നിക്ഷേപത്തിന്റെ ലാഭമെടുക്കാനും വിദേശ നിക്ഷേപകര്‍ തുടങ്ങിയിട്ടുണ്ട്. ഇതും ഇന്ത്യന്‍ ഓഹരികളില്‍ നിന്നും നിക്ഷേപം പുറത്തേക്കൊഴുകാന്‍ നിലവില്‍ കാരണമാകുന്നുണ്ട്.ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപകര്‍ ഓഹരികളില്‍ 40,146 കോടി രൂപയുടെ നിക്ഷേപം നടത്തി. അതേസമയം ഡെറ്റ് സെക്യൂരിറ്റികളില്‍ നിന്നും 15,547 കോടി രൂപ പിന്‍വലിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍