കൊറോണ ഫ്രാന്‍സിന്റെ ടൂറിസ്റ്റ് മേഖലയെ അടിമുടി തകര്‍ത്തു; വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഭീമമായ ഇടിവ്; ഫ്രാന്‍സിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കൊറോണ വലിയ പരിക്കുകള്‍ ഉണ്ടാക്കിയേക്കും
റിയാദ്: കൊറോണ വൈറസിന്റെ ആഘാതം ലോക സമ്പദ് വ്യവസ്ഥയ്ക്കും, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും വലിയ പരിക്കുകളാണ് സൃഷ്ടിച്ചിട്ടുള്ളത്. ലോക ടൂറിസം മേഖലയ്ക്കും, കയറ്റുമതി വ്യാപാര മേഖലയ്ക്കും വലിയ പരിക്കുകളാണ് ഉണ്ടാക്കിയത്. ചെനയില്‍ ആകമാനം പടര്‍ന്ന കൊറോണ വൈറസിന്റെ ആഘാതത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കിലും ഇടിവ് രേഖപ്പെടുത്തി.
ഫ്രാന്‍സില്‍ കൊറോണ വൈറസിന്റെ ആഘാതത്തില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഫ്രാന്‍സ് മന്ത്രി ബ്രൂണോ ലി മാരിയാണ് ഇക്കാര്യം വ്യകതമാക്കിയത്. മാത്രമല്ല സമ്പദ്് വ്യവസ്ഥയ്ക്ക് കൊറോണ വൈറസ് വലിയ ആഘാതം ഉണ്ടാക്കിയെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. റിയാദില്‍ നടന്ന ജി.20 ഉച്ചകോടിയിലാണ് ഇക്കാര്യം മന്ത്രി വ്യക്തമാ്ക്കിയത്.
എന്നാല്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തുന്ന രാജ്യമാണ് ഫ്രാന്‍സ്. ഫ്രാന്‍സിലേക്ക് ചൈനയില്‍ നിന്നുള്ള വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ കൊറോണ വൈറസിന്റെ ആഘാതത്തില്‍ ഗണ്യമായ കുറവാണ് വന്നത്. നിലവില്‍ ഫ്രാന്‍സിന്റെ ജിഡിപി വളര്‍ച്ചയില്‍ എട്ട് ശതമാനത്തോളം സംഭാവന ചെയ്യുന്നത് ടൂറിസ്റ്റ് മേഖലയില്‍ നിന്നാണ്. അതേസമയം ഫ്രാന്‍സിലേക്ക് 2018 ല്‍ ആകെ ഒഴുകിയത്തിയത് 8.9 മില്യണ്‍ സഞ്ചാരികളാണ്. നിലവില്‍ ഈ മേഖലയില്‍ നിന്ന എട്ട് ശതമാനം ആണ് ജിഡിപിയിലേക്ക് സംഭാവന ചെയ്യുന്നത്. എന്നാല്‍ ഫ്രാന്‍സിലേക്ക് പ്രതിവര്‍ഷം ഒഴുകിയെത്തുന്നവരുടെ എണ്ണം 2.7 മില്യണ്‍ ജനങ്ങളാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍