ഫ്രാങ്ക്ളിന് ടെംപിള്ടണ് ഫണ്ടുകളില്‍ കൂടുതല്‍ പണമെത്തിയതോടെ നിക്ഷേപം തിരിച്ചുനല്കണമെന്നാവശ്യം
ഫ്രാങ്ക്ളിന് ടെംപിള്ടണ് പ്രവര്‍ത്തനം മരവിപ്പിച്ച ആറുഫണ്ടുകളില്‍ നാലെണ്ണത്തില്‍ കൂടുതല്‍ പണമെത്തിയതോടെ നിക്ഷേപം തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍. ഒരു നിക്ഷേപകന് രണ്ടുലക്ഷം രൂപയെങ്കിലും തിരിച്ചുനല്‍കണമെന്നാണ് കര്‍ണാടക ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആറുഫണ്ടുകളിലായി ഇതുവരെ 6,486 കോടി രൂപയുടെ നിക്ഷേപം തിരിച്ചെത്തിയിട്ടുണ്ട്. ഇതില്‍ നാലുഫണ്ടുകളില്‍ മിച്ചം പണവുമുണ്ട്. ഈതുകയില്‍നിന്ന് പണം തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാല്‍ എഎംസിക്ക് ഇതുമായി മുന്നോട്ടുപോകാന്‍ തടസ്സമുണ്ട്. നിലവില്‍ കര്‍ണാടക ഹൈക്കോടതിയാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിഗണിക്കുന്നത്. സ്റ്റേ നീക്കി പണം തിരിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. നിക്ഷേപം വന്‍തോതില്‍ പിന്‍വലിച്ചതിനെതുടര്‍ന്നാണ് കോവിഡ് ലോക്ക്ഡൗണിനിടെ ഏപ്രില്‍ 23ന് ആറു ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍