കൊവിഡ് നിയന്ത്രണങ്ങളില്‍ നിന്നും സിഡ്നിയ്ക്ക് മോചനം; 100 ദിവസത്തിന് ശേഷം നഗരം തുറന്നു
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നിയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ ഭാഗീകമായി പിന്‍വലിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നൂറുദിവസത്തിലേറയായി നഗരം ലോക്ക്ഡൗണിലായിരുന്നു. കേസുകള്‍ കുറഞ്ഞതും 16 വയസിന് മുകളിലുള്ള 73.5 ശതമാനം ആളുകളും വാക്സിനേഷന് പൂര്‍ത്തിയാക്കിതും കണക്കിലെടുത്താണ് നിയന്ത്രണങ്ങളില്‍ ഇളവ്.
വാക്സിന് സ്വീകരിച്ചവര്‍ക്കാണ് റെസ്റ്റോറന്റുകളിലും പബ്ബുകളിലും മറ്റും പ്രവേശനം അനുവദിക്കുക. നിയന്ത്രണം പിന്‍വലിച്ചതറിഞ്ഞ് ജനങ്ങള്‍ കൂട്ടമായി എത്തിയതോടെ സിഡ്നിയിലെ പല പബ്ബുകളും ഞായറാഴ്ച അര്‍ധരാത്രി തന്നെ പ്രവര്‍ത്തം ആരംഭിച്ചിരുന്നു. വാക്സിനേഷന് 80 ശതമാനത്തിലെത്തുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാള്‍ വാക്സിന് സ്വീകരിക്കാത്തവര്‍ ഡിസംബര്‍ ഒന്നുവരെ വീട്ടില്‍ തന്നെ കഴിയണം. കൊവിഡിന്റെ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 26ന് ആണ് സിഡ്നിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍