വിസ്താരയുടെ ചില വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് ഇനിയില്ല; കമ്പനിയുടെ പുതിയ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ വിസ്താര വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കാനുള്ള നീക്കത്തിലാണിപ്പോള്‍. ഇതിന്റെ ഭാഗമായി വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ചില വിമാനങ്ങളില്‍ നിന്ന് ബിസിനസ് ക്ലാസും പ്രീമിയം ഇക്കോണമി സീറ്റിംഗും ഉപേക്ഷിക്കാന്‍ വിസ്താര തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ടാറ്റ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ എയര്‍ലൈനിന് മൂന്ന് ക്ലാസ് ക്യാബിന് ഉണ്ട്. പ്രവര്‍ത്തനം തുടങ്ങിയ നാള് മുതല്‍, ഒരു പ്രീമിയം ബ്രാന്‍ഡായി സ്വയം മാറാനാണ് വിസ്താര ശ്രമിച്ചത്. കുറഞ്ഞ നിരക്കില്‍ യാത്ര സൗകര്യം നല്കി വിമാനക്കമ്പനികള്‍ (എല്‍സിസി) ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യന്‍ വിപണിയില്‍, കടുത്ത മത്സരത്തില്‍ പിടിച്ചു നില്‍ക്കാനാണ് പുതിയ ചുവടുമാറ്റം.
എല്‍സിസികളേക്കാള്‍ 50 ശതമാനം ഉയര്‍ന്ന ചിലവ് ഘടനയുള്ള ഫുള്‍ സര്‍വീസ് എയര്‍ലൈന്‍സ് ചെലവ് കുറയ്ക്കുന്നതിനേക്കാള്‍ നിരക്കുകള്‍ പൊരുത്തപ്പെടുത്തി മത്സരിക്കുന്ന സാഹചര്യമാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. പക്ഷേ, അവരുടെ ക്യാബിന് ഒക്യുപ്പന്‍സി എല്ലായ്പ്പോഴും എല്‍സിസികളേക്കാള്‍ കുറവാണ്. ബിസിനസ്സ് ക്ലാസിലെ ലോഡുകളുടെ ആഘാതം മൂലമാണ് ഇത് സംഭവിക്കുന്നത്. വിസ്താര വ്യോമയാനയില്‍ പുതിയ നീക്കത്തിലൂടെയാണ് ബിസിനസ് മേഖലയെ ശക്തിപ്പെടുത്താന്‍ നീക്കം നടത്തുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍