News

ഇറാന്‍-യുഎസ് സംഘര്‍ഷത്തില്‍ ഇന്ത്യന്‍ കയറ്റുമതി മേഖല പ്രതിസന്ധിയിലേക്ക്; ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയായ ഇറാനെതിരെ അമേരിക്ക നീങ്ങുമ്പോള്‍

ന്യൂഡല്‍ഹി: യുഎസും ഇറാനും സംഘര്‍ഷം കൂടുതല്‍ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ കയറ്റുമതി വ്യപാരത്തില്‍  വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കുമെന്ന് വിലയിരുത്തല്‍.  പ്രധാനമായും ഇന്ത്യയുടൈ പേര്‍ഷ്യന്‍  ഗള്‍ഫ് കയറ്റുമതി വ്യാപാരത്തിലാകും പ്രധാനമായും വെല്ലുവിളികള്‍ ഉണ്ടാവുക. പ്രമുഖ കയറ്റുമതി സംഘടനകളിലൊന്നായ Federation of Indian Export Organisatiosn (എഫ്‌ഐഇഒ) ഇക്കാര്യം വ്യക്തമാക്കിയത്.  അതേസമയം ഇറാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍.  എന്നാല്‍ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ങ്ങള്‍ക്ക് മൂര്‍ച്ച കൂടിയാല്‍ ഇന്ത്യന്‍ കയറ്റുമതിയില്‍ വലിയ തടസ്സങ്ങള്‍ ഉണ്ടാകും.  ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലും പ്രതിഫലിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.  നിലവില്‍ വ്യാപാര ആവശ്യങ്ങള്‍ക്ക് കപ്പല്‍ നിരയാണ് കയറ്റുമതി വ്യാപാരത്തിന് ഇരു രാഷ്ട്രങ്ങളും ആശ്രയിക്കാറുള്ളത്.  

അമേരിക്കയുടെ ഡോണ്‍ ആക്രമണത്തില്‍ ഇറാന്റെ സൈനീക തലവനായ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ശക്തി പ്രിപിക്കുന്നതിന് കാരണമായിട്ടുണ്ട്.  ഇറാന്‍ ഇന്ത്യക്ക് കേവലം ഒരു രാജ്യം മാത്രല്ല, ഇന്ത്യയുടെ  പ്രമുഖ വ്യാപാര പങ്കാളിയാണ് ഇറാന്‍. ഇന്ത്യക്ക് കുറഞ്ഞ നിരക്കില്‍ സൗദി അറേബ്യയേക്കാള്‍ എണ്ണ നല്‍കുന്നതും ഇറാനാണ്.  എണ്ണ, രാസപദാര്‍ത്ഥങ്ങള്‍ ഇറാനില്‍ നിന്ന് കയറ്റുമതി ചെയ്യുമ്പോള്‍, ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് കയറ്റി അയക്കുന്നത് ധാന്യങ്ങള്‍, സുഗന്ധ വസ്തുക്കള്‍ എന്നിവയെല്ലാം കയറ്റുമതി ചെയ്യുന്നു. 

എന്നാല്‍ 2018-2019  സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ആകെ കയറ്റുമതി 3.51 ബില്യണ്‍ ഡോളറാണ് ഏകദേശം 24,920 കോടി രൂപയോളം വരുന്ന വ്യാപാര ഇടപാടാണിതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  എന്നാല്‍ ഇറക്കുമതി വ്യാപാരം ഏകദേശം 13.52 ബില്യണ്‍ ഡോളറാണ് രേഖപ്പെടുത്തിയത്. ഏകദേശം  96,000 കോടി രൂപയോളമാണിതെന്നാണ് റിപ്പോര്‍ട്ട്.  ഇറാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ക്കും,  വ്യാപാര ഇടപാടുകള്‍ക്കും പലപ്പോഴും അമേരിക്ക എതിരഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.  ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും, നിലവിലെ വ്യാപാര ഇടപാടുകളും ശക്തിപ്പെടുത്താനുള്ള നീക്കം നടത്തുന്നതിനിടെയാണ് അമേരിക്ക ഇറാന് മേല്‍ ആക്രമണത്തിന്റെ ആക്രോഷങ്ങള്‍ അഴിച്ചുവിട്ടത്.  

Author

Related Articles