ആമസോണ്‍-ഫ്യൂച്ചര്‍ ഗ്രൂപ്പ് നിയമ പോരാട്ടം കടുക്കും; സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: റിലയന്‍സ് റീട്ടെയിലുമായുള്ള 24,713 കോടി രൂപയുടെ ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി തുടരാനുളള ഡല്‍ഹി ഹൈക്കോടതി ഉത്തരവുകള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതായി കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ് അറിയിച്ചു. ഇതോടെ ആമസോണ്‍-ഫ്യൂച്ചര്‍ ഗ്രൂപ്പ് നിയമ പോരാട്ടം കടുക്കുമെന്നുറപ്പായി.
റിലയന്‍സുമായുള്ള കരാര്‍ നടന്നില്ലെങ്കില്‍, ഇത് ഗ്രൂപ്പിന് 'സങ്കല്‍പ്പിക്കാനാവാത്ത' നാശനഷ്ടമുണ്ടാക്കുമെന്നും 35,575 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടം ഉള്‍പ്പെടെ, ഏകദേശം 280 ബില്യണ്‍ രൂപയുടെ (3.81 ബില്യണ്‍ ഡോളര്‍) ബാങ്ക് വായ്പകളിലും ഡിബഞ്ചറുകളിലും പ്രതിസന്ധി നേരിട്ട് കമ്പനി അപകടത്തിലേക്ക് നീങ്ങുമെന്നും ഫ്യൂച്ചര്‍ ഗ്രൂപ്പ് റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു. ഈ പെറ്റീഷന് കേള്‍ക്കേണ്ടതിന്റെ അടിയന്തിര സാഹചര്യമുണ്ടെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് അഭിഭാഷകന് യുഗാന്ധര പവാര്‍ സുപ്രീം കോടതി ഫയലിംഗില്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍