35 ബില്യണ്‍ രൂപ തിരിച്ചടയ്ക്കാനാകാതെ ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ്
കാലാവധി അവസാനിക്കുന്നതിന് മുമ്പ് 35 ബില്യണ്‍ രൂപ (471 മില്യണ്‍ ഡോളര്‍) അടയ്ക്കാന്‍ കഴിയാതെ ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ്. കൂടാതെ വരാനിരിക്കുന്ന 14 മില്യണ്‍ ഡോളര്‍ ബോണ്ട് കൂപ്പണ്‍ ഡെഡ്ലൈനും നഷ്ടമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. വാര്‍ത്തയെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരി ഇടിഞ്ഞു. ഏകദേശം മൂന്നാഴ്ചയ്ക്കിടെയുള്ള ഏറ്റവും വലിയ ഇടിവിനാണ് വെള്ളിയാഴ്ച കമ്പനി സാക്ഷ്യം വഹിച്ചത്.
ആമസോണ്‍ ഡോട്ട് കോം ഇന്കോര്പ്പറേഷനുമായുള്ള നിയമപരമായ തര്‍ക്കത്തില്‍ കുടുങ്ങിയത് കാരണം ഫണ്ട് സ്വരൂപിക്കാനുള്ള കഴിയാത്ത അവസ്ഥയിലാണ്. കടം മടക്കാനുള്ള ഡിസംബര്‍ 31 സമയപരിധി ഇതിനകം നഷ്ടമായതിനാല്‍, പണം കണ്ടെത്താന്‍ ഫ്യൂച്ചറിന് ഈ മാസം അവസാനം വരെ സമയം ലഭിച്ചിരുന്നു. എന്നാല്‍ അത് ചെയ്യാന്‍ കഴിയില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ 500 മില്യണ്‍ ഡോളര്‍ ബോണ്ടില്‍ ജനുവരി 22-ന് കൂപ്പണ്‍ പേയ്മെന്റ് നടത്താനും കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ കമ്പനി തയാറായിട്ടില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍