ഗെയില്‍ ഇന്ത്യ അറ്റാദായത്തില്‍ പത്ത് ശതമാനം വര്‍ധനവ്
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല പ്രകൃതി വാതക ഉല്‍പ്പാദന-വിതരണ കമ്പനിയായ ഗെയ്ലിന്റെ നാലാം പാദത്തില്‍ ലാഭം പത്ത് ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടു. പ്രകൃതി വാതക വിപണന വ്യവസായത്തില്‍ നിന്നുള്ള വരുമാനത്തില്‍ കാര്യമായ വികാസം സാധ്യമായി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ത്രൈമാസത്തില്‍ കമ്പനിയുടെ ലാഭം 1,021 കോടി രൂപയില്‍ നിന്ന് 1,122 കോടി രൂപയായി ഉയര്‍ന്നു. വരുമാനം 22 ശതമാനം വര്‍ധിച്ച് 18,764 കോടി രൂപയായി.
ഗ്യാസ് മാര്‍ക്കറ്റിങ് ബിസിനസില്‍ നിന്നുള്ള ലാഭം വളരെ വലിയ തോതില്‍ വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 587 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 158 കോടി രൂപയായിരുന്നു. ഗ്യാസ് ട്രാന്സ്മിഷന് സേവനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ച് 773 കോടി രൂപയായി. ഒരു വര്‍ഷം മുന്‍പ് ഇത് 713 കോടി രൂപയായിരുന്നു.
2017-18 കാലഘട്ടത്തില്‍ 4,618 കോടി രൂപയില്‍ നിന്ന് 30 ശതമാനം ഉയര്‍ന്ന് 2018-19 കാലയളവില്‍ 6,026 കോടി രൂപ ലാഭമായി ഉയര്‍ന്നു. ലിക്വിഫെയ്ഡ് പ്രകൃതിവാതകം (എല്‍എന്‍ജി) വിതരണം ചെയ്യുന്നതിലൂടെ രണ്ട് കമ്പനികള്‍ ഗ്യാസ് ബിസിനസ് വികസിപ്പിക്കാനുള്ള സാധ്യത വിശകലനം ചെയ്തതായി ത്രിപാഠി പറഞ്ഞു. ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍