സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ജിസിസി രാജ്യങ്ങള്‍ ഉടന്‍ തിരികെ വരുമെന്ന് സര്‍വേ
ദുബൈ: കോവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ജിസിസി രാജ്യങ്ങള്‍ വൈകാതെ പഴയ നില കൈവരിക്കുമെന്ന് സര്‍വേ. യുഎഇയും സൗദി അറേബ്യയുമായിരിക്കും ഇതില്‍ മുഖ്യപങ്ക് വഹിക്കുക എന്നും എംയുജിഎഫ് നടത്തിയ ഗവേഷണത്തില്‍ പറയുന്നു. എണ്ണയെ മാത്രം ആശ്രയിച്ചിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ പുതുവഴികള്‍ കണ്ടെത്താന്‍ കോവിഡ് കാലം സഹായകരമായി. ഇത് ഇവരുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കും. വാക്സിനേഷന് സജീവമായത് ഉപകരിക്കും. ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചക്ക് ചുക്കാന്‍ പിടിക്കുക സൗദിയും യു.എ.ഇയുമായിരിക്കും.
ആഭ്യന്തര വളര്‍ച്ചയും വിവിധ മേഖലകളിലെ നിക്ഷേപവും ഇതിന് തുണയാകും. മറ്റ് മേഖലകളിലെ വളര്‍ച്ചക്കൊപ്പം എണ്ണ വിലയിലും വലിയ ഇടിവുണ്ടാകാന്‍ സാധ്യതയില്ല. കോവിഡ് ബാധിതരുടെ എണ്ണവും മരണ നിരക്കും കുറഞ്ഞത് സര്‍വേയില്‍ എടുത്തുകാണിക്കുന്നു. എന്നാല്‍, എല്ലാ ജി.സി.സി രാജ്യങ്ങളും അതിവേഗം തിരിച്ചുവരാന്‍ സാധ്യത കുറവാണ്.
ചില രാജ്യങ്ങളില്‍ കോവിഡിന്റെ അവസ്ഥ അത്ര ശുഭകരമല്ല. യു.എ.ഇയെയും സൗദിയെയും അപേക്ഷിച്ച് തിരിച്ചുവരവിന് മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സമയമെടുക്കും. എങ്കിലും, ഇടക്കിടെ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് ഈ രാജ്യങ്ങളെയും ബാധിക്കുന്നില്ലെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍