സ്വര്‍ണ-വജ്രാഭരണങ്ങളുടെ കയറ്റുമതി ഇടിഞ്ഞു
മുംബൈ: രാജ്യത്തെ സ്വര്‍ണ-വജ്രാഭരണങ്ങളുടെ കയറ്റുമതി ജൂണ്‍ മാസത്തില്‍ 34.72 ശതമാനം ഇടിഞ്ഞ് 1.64 ബില്യണ്‍ ഡോളറായി (ഏകദേശം 12,333 കോടി രൂപ). കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 2.5 ബില്യന്‍ ഡോളറായിരുന്നു. ( ഏകദേശം18,951 കോടി രൂപ). ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ കയറ്റുമതി 54.79 ശതമാനം ഇടിഞ്ഞ് 2.75 ബില്യണ്‍ ഡോളറായി.
കഴിഞ്ഞ വര്‍ഷം മൊത്തം കയറ്റുമതി 6.07 ബില്യണ്‍ ഡോളറായിരുന്നു. രാജ്യത്തെ മൊത്തം കയറ്റുമതിയുടെ 15% സ്വര്‍ണ, വജ്ര മേഖലയില്‍ നിന്നാണ്. കയറ്റുമതി പ്രധാനമായും അമേരിക്ക, യൂറോപ്പ്, ചൈന, ജപ്പാന് എന്നീ മേഖലകളിലേക്കാണ്. ആകെ കയറ്റുമതിയുടെ നാലിലൊന്നും അമേരിക്കയിലേക്കാണ്.
2020 -21 ആദ്യപാദത്തിലെ കയറ്റുമതി 79% കുറഞ്ഞ് 321.24 മില്യണ്‍ ഡോളറായിരുന്നു. കളര്‍ സ്റ്റോണുകളുടെ കയറ്റുമതി ചുരുങ്ങിയത് 80.56 ശതമാനമായിട്ടാണ്. എന്നാല്‍, രാജ്യത്തെ വെളളി ആഭരണ കയറ്റുമതി 2020 ഏപ്രില്‍ -ജൂണ്‍ വരെ 168 മില്യണ്‍ ഡോളറില്‍ നിന്നും 324.59 മില്യണ്‍ ഡോളറായി ഉയര്‍ന്നു. രാജ്യത്തേക്കുളള സ്വര്‍ണ, വജ്രാഭരണങ്ങളുടെ ഇറക്കുമതി 74.8% കുറഞ്ഞ് 915.14 ദശലക്ഷം ഡോളറിന്റേതായി. പ്രകൃതിദത്ത വജ്ര (റഫ് ഡയമണ്ട് ) ഇറക്കുമതി 82.7% ഇടിഞ്ഞു. 481.65 മില്യണ്‍ ഡോളറിന്റെ ഇറക്കുമതി മാത്രമാണ് ഈ വിഭാ?ഗത്തില്‍ നടപ്പുവര്‍ഷം ഇതുവരെയും നടന്നിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍