രത്ന, ജ്വല്ലറി കയറ്റുമതി മേഖലയില്‍ ഉണര്‍വ്; കയറ്റുമതി ഉയര്‍ന്നത് 1764.06 മില്യണ്‍ ഡോളറായി
മുംബൈ: 2020 ഓഗസ്റ്റില്‍ രാജ്യത്ത് നിന്നുളള രത്ന, ജ്വല്ലറി കയറ്റുമതി 1764.06 മില്യണ്‍ ഡോളറായി ഉയര്‍ന്നു, 2020 ഏപ്രിലില്‍ ഇത് 36 മില്യണ്‍ ഡോളറായിരുന്നു. രത്നങ്ങളും ജ്വല്ലറി കയറ്റുമതിയും വീണ്ടെടുക്കലിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയും, 2020 ഓഗസ്റ്റില്‍ 1764.06 മില്യണ്‍ ഡോളറായി ഇത് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
2020 ഏപ്രിലില്‍ 36 മില്യണ്‍ ഡോളറായിരുന്നു സ്ഥാനത്ത് നിന്നാണ് ഈ മുന്നേറ്റം. യുഎസ്, ചൈന തുടങ്ങിയ അന്താരാഷ്ട്ര വിപണികളില്‍ വജ്രങ്ങള്‍ക്കും ജ്വല്ലറികള്ക്കുമുള്ള ഡിമാന്‍ഡിലെ വളര്‍ച്ചയാണ് വീണ്ടെടുക്കലിന് കാരണം. യൂറോപ്പ് മുതലായ മേഖലകള്‍ വ്യാപാരത്തിനായി തുറക്കുകയും ചെയ്തു. എന്നാല്‍, മുന്‍ വര്‍ഷത്തെ കണക്കുകളെ അപേക്ഷിച്ച് 2020 ഓഗസ്റ്റിലെ മൊത്തം കയറ്റുമതിയില്‍ 41.55 ശതമാനം ഇടിവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്, 2019 ഓഗസ്റ്റില്‍ 3018.32 യുഎസ് ഡോളറിന്റെ മൊത്തം കയറ്റുമതി നടന്നിരുന്നു.
'കയറ്റുമതിക്ക് വേണ്ടി നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍ തുറന്നിരിക്കുന്നതിനാല്‍ സമീപ കാലത്ത് ശുഭാപ്തി വിശ്വാസത്തിലാണ് ഞങ്ങള്‍. ദീര്‍ഘകാലത്തേക്ക് ഈ അവസ്ഥ തുടരുമെന്നും വിശ്വസിക്കുന്നു. യുഎസ്, ചൈന, യൂറോപ്പ് തുടങ്ങിയ വിപണികളില്‍ നിന്നുള്ള വീണ്ടെടുക്കലിന്റെ പ്രാരംഭ സൂചനകള്‍ കണ്ടുതുടങ്ങിയരിക്കുന്നു, കയറ്റുമതി ഓര്‍ഡറുകളില്‍ കഴിഞ്ഞ നാല്-അഞ്ച് മാസങ്ങളായി ക്രമാനുഗതമായ വര്‍ദ്ധനവ് രേഖപ്പെടുത്തി, ' ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക്ക് കൗണ്‍സില്‍ (ജിജെസി) ദേശീയ ഡയറക്ടറായ എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍