കോവിഡ് വില്ലനായി; മെട്രോ ക്യാഷ് & ക്യാരി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു
കോവിഡ് വില്ലനായി. ജര്‍മന്‍ ഹോള്‍സെയില്‍ റീട്ടെയില്‍ ശൃംഖലയായ മെട്രോ ക്യാഷ് & ക്യാരി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. 2003ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി 2018-19 സാമ്പത്തിക വര്‍ഷം ലാഭത്തില്‍ എത്തിയിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കമ്പനിയെ വീണ്ടും നഷ്ടത്തിലാക്കുകയായിരുന്നു.
2020-21 സാമ്പത്തിക വര്‍ഷം 23.33 കോടി രൂപയായിരുന്നു മെട്രോയുടെ അറ്റനഷ്ടം. ഇന്ത്യന്‍ ബിസിനിസിലെ ഭൂരിഭാഗം ഓഹരികളും 11,000-13,000 കോടിക്ക് വില്‍ക്കാനാണ് മെട്രോ എജി പദ്ധതിയിടുന്നത്. റിലയന്‍സ്, ടാറ്റ, അവന്യു സൂപ്പര്‍മാര്‍ക്കറ്റ്, ആമസോണ്‍ ഉള്‍പ്പടെയുള്ളവര്‍ മെട്രോയെ ഏറ്റെടുക്കാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണ്. അതേ സമയം ഇന്ത്യയില്‍ സഹകരിക്കാന്‍ പ്രാദേശിക നിക്ഷേപകരെയും മെട്രോ പരിഗണിക്കുന്നുണ്ട്.
ജിയോ മാര്‍ട്ട് ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകളിലൂടെ റിലയന്‍സ് ഉള്‍പ്പടെയുള്ളവര്‍ റീട്ടെയില്‍ രംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പിച്ചതും ഇ-കൊമേഴ്സ് (ലഇീാാലൃരല) മേഖലയുടെ വളര്‍ച്ചയും മെട്രോയുടെ ലഭ പ്രതീക്ഷകള്‍തക്ക് തിരിച്ചടിയായിരുന്നു. ഇ്ന്ത്യയില്‍ നിന്നുള്ള പിന്മാറ്റം ഉറപ്പിച്ചിട്ടില്ലെങ്കിലും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തേണ്ട എന്ന നിലപാടാണ് കമ്പനിക്ക് ഉള്ളത്. ഇതുവരെ 2000 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഇന്ത്യയില്‍ കമ്പനിക്ക് ഉണ്ടായത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍