പ്ലംബര്‍മാരും ബ്യൂട്ടിഷന്മാര്ക്കും ജിഎസ്ടി രജിസ്ട്രേഷന് നടപ്പാക്കാന്‍ സര്‍ക്കാര്‍
ദില്ലി: ജിഎസ്ടി കൂടുതല്‍ സേവനമേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. പ്ലംബര്‍മാര്‍,ഇലക്ട്രീഷ്യന്‍സ്,ബ്യൂട്ടീഷന്മാര് തുടങ്ങിയ സേവന മേഖലയിലെ പ്രൊഫഷണലുകളെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലിസ്റ്റുചെയ്തിട്ടുള്ള ചരക്ക് സേവന നികുതി ശൃംഖലയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. താത്കാലിക ജോലികള്‍ക്കും ഫ്രീലാന്‍സിങ്ങിനും പ്രാധന്യം നല്കുന്ന 'ഗിഗ് ഇക്കോണമി' തൊഴിലാളികളും ഉടന്‍ ജിഎസ്ടിഎന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടിവരും. അര്‍ബന്‍ക്ലാപ്പ്, ഹൌസ്ജോയ്, ബ്രോ 4 യു തുടങ്ങിയ ഓണ്‍ലൈന്‍ വിപണന കേന്ദ്രങ്ങളില്‍ ജിഎസ്ടി നമ്പര്‍ അല്ലെങ്കില്‍ ജിഎസ്ടിഎന്‍ ഉള്ള സേവന പ്രൊഫഷണലുകളെ മാത്രം ഉള്‍പ്പെടുത്തുന്നതിനാണ് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) ആലോചിക്കുന്നതെന്ന് ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്ന ഭൂരിഭാഗം പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്മാര്, വ്യക്തിഗത ഫിറ്റ്നസ് പരിശീലകര്‍ എന്നിവര്‍ക്ക് പ്രതിവര്‍ഷം 40 ലക്ഷത്തില്‍ താഴെ വിറ്റുവരവാണ് ഉണ്ടാകുക. ഇവരെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അര്‍ബന്‍ക്ലാപ്പ് പോലുള്ള കമ്പനികളോട് സേവന പ്രൊഫഷണലുകള്‍ ചെയ്യുന്ന എല്ലാ ജോലികളുടെയും രേഖകള്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെടും, ഇത് അവരുടെ പ്ലാറ്റ്ഫോം കൂടുതല്‍ സുഗമമാക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍