ആഗോള താപനം; ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 31 ശതമാനം കുറയും
ആഗോള താപനം മൂലം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 31 ശതമാനം ഇടിവുണ്ടാകുമെന്നാണ് പഠന റിപ്പോര്‍ട്ട്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അമേരിക്കയിലെ സ്റ്റാന്റേര്‍ഡ് യൂണിവേഴ്സിറ്റിയും ഇക്കാര്യം തുറന്നു പറയുന്നുണ്ട്.
ആഗോള താപനം ഇന്ത്യയുടെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുമെന്നാണ് ജേര്‍ണലിലൂടെ പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം കൂടുതല്‍ തണുപ്പനുഭവപ്പെടുന്ന രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. നോര്‍വെ, സ്വീഡന് തുടങ്ങിയ രാജ്യങ്ങളിലാണ് സാമ്പത്തിക പുരോഗതിയുണ്ടാവുക.
1961 മുതല്‍ 2010 വരെ നടന്ന പഠനത്തില്‍ 17 രാജ്യങ്ങളില്‍ ആഗോള താപനം മൂലം സാമ്പത്തിക വളര്‍ച്ച 30 ശതമാനം കുറഞ്ഞുവെന്നാണ് നിഗമാനം. കാലാവസ്ഥ വ്യതിയാനം മൂലം വികസ്വര രാജ്യങ്ങള്‍ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നാണ് പഠനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ഇതു മൂലം ജിഡിപി നിരക്കിന്റെ കാര്യത്തിലും വലിയ വ്യത്യാസങ്ങള്‍ വന്നതായി ചൂണ്ടിക്കാണിക്കുന്നു. 165 രാജ്യങ്ങളിലെ 50 വാര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് നിരീക്ഷിച്ചാണ് കണക്കുകള്‍ പുറത്തുവന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍