ഐപിഒയുമായി വിപണിയിലേക്ക് ഇറങ്ങാന്‍ ഗോ എയര്‍; ലക്ഷ്യം 3,600 കോടി രൂപ
കുറഞ്ഞ നിരക്കിലുള്ള കാരിയര്‍ വിമാനകമ്പനിയായ ഗോ എയര്‍ലൈന്‍സ് അതിന്റെ ആസൂത്രിത ഐപിഒയ്ക്ക് മുന്നോടിയായി റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിഎച്ച്ആര്‍പി) ഫയല്‍ ചെയ്തു. എസിഐസിഐ സെക്യൂരിറ്റീസ്, സിറ്റിഗ്രൂപ്പ്, മോര്ഗന് സ്റ്റാന്‍ലി എന്നിവരാണ് ഗോ എയറിന്റെ ഐപിഒ നിയന്ത്രിക്കുന്നത്.
ഡിആര്‍എച്ച്പി വ്യക്തമാക്കതനുസരിച്ച് പുതിയ ഓഹരി ഇഷ്യു വഴി 3,600 കോടി രൂപ സമാഹരിക്കാനാണ് എയര്‍ലൈന്‍ ലക്ഷ്യമിടുന്നത്. മുമ്പ് ഗോ എയര്‍ലൈന്‍സ് ഒരു കന്നി ഓഹരി വില്പനയ്ക്ക് അടുത്തെത്തിയെങ്കിലും അവസാന നിമിഷം പിന്മാറി. മെയ് 13 നാണ് ഗോ എയര്‍ തങ്ങളുടെ റീ ബ്രാന്‍ഡിംഗ് പരസ്യപ്പെടുത്തിയത്.
കുറഞ്ഞ നിരക്കുകള്‍, പുതിയ വിമാനങ്ങള്‍, സുരക്ഷിതമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് ലോഗോയും രൂപത്തിലും നിറത്തിലും മാറിയിട്ടുണ്ട്. 2005 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിമാന കമ്പനിയില്‍ നിലവില്‍ 50 വിമാനങ്ങളേ ഉള്ളൂ, ഒരു വര്‍ഷത്തിനുശേഷം ആരംഭിച്ച ഇവരുടെ എതിരാളി ഇന്‍ഡിഗോ ഇപ്പോള്‍ അഞ്ചിരട്ടി വലുപ്പത്തിലാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍