കുതിപ്പിനൊടുവില്‍ കിതച്ച് സ്വര്‍ണ വില; പവന് 1,280 രൂപ താഴ്ന്നു
ഈ വര്‍ഷത്തിലെ ഏറ്റവും വലിയ ഉയര്‍ച്ചയിലേക്ക് കുതിച്ച സ്വര്‍ണം വ്യാഴാഴ്ച ഇടിവില്‍. പവന് ഇന്ന് മാത്രം 1,280 രൂപയാണ് താഴ്ന്നത്. ഇതോടെ പവന്റെ വില 38,560 രൂപയായി. കേരളത്തില്‍ പവന് 38,560 രൂപയായി വില ഇടിഞ്ഞു. ഇന്നലെ രാവിലത്തെ 40,560 രൂപയില്‍ നിന്നു ഇന്നലെ വൈകിട്ടും ഇന്നുമായി 2000 രൂപ ആണ് കുറഞ്ഞത്. ഗ്രാമിന് 160 രൂപ താഴ്ന്ന് 4820 രൂപയുമായി.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് സ്വര്‍ണത്തെ ബാധിച്ചതെന്ന് വിപണി റിപ്പോര്‍ട്ടുകള്‍. ലോക വിപണിയില്‍ സ്വര്‍ണ വില 1978 ഡോളറിലേക്കു താണു. ലോകവിപണിയില്‍ വില ഇനിയും കുറഞ്ഞേക്കും. ആഗോളതലത്തില്‍ ഓഹരി വിപണികള്‍ മികച്ച നേട്ടമുണ്ടാക്കിയതും രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയില്‍ 12ശതമാനത്തോളം ഇടിവുണ്ടായതുമാണ് സ്വര്‍ണത്തെ ബാധിച്ചതെന്നും വിലയിരുത്താം.
റഷ്യ-യുക്രെയ്ന് സംഘര്‍ഷം പുതിയ തലത്തിലെത്തിയതും സ്വര്‍ണത്തിന് തിരിച്ചടിയായി. സംഘര്‍ഷം തുടങ്ങിയതിനുശേഷം ഇതാദ്യമായി റഷ്യന്‍-യുക്രെയ്ന് ിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയ്ക്ക് വഴിതെളിഞ്ഞതാണ് പുതിയ സംഭവ വികാസം. ചര്‍ച്ചയ്ക്കു പിന്നാലെ നിലവിലെ സംഘര്‍ഷ സ്ഥിതി തണുത്താല്‍ സ്വര്‍ണവില ഇടിഞ്ഞേക്കാം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍