സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറയുന്നു; 10 ദിവസത്തിനിടെ കുറഞ്ഞത് 1,280 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറയുന്നു. പത്ത് ദിവസത്തിനിടെ പവന് 1,280 രൂപയാണ് കുറഞ്ഞത്. കൊവിഡ് പ്രതിസന്ധി സാരമായി ബാധിച്ചതിനാല്‍ സംസ്ഥാനത്ത് ഇപ്പോഴും സ്വര്‍ണ്ണവിപണി മന്ദഗതിയിലാണ്. ഓഗസ്റ്റ് 7 നാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയത്. ഒരു പവന് 42,000 രൂപയായിരുന്നു അന്ന് വില. സെപ്റ്റംബര്‍ 24 നാണ് സ്വര്‍ണ്ണവില ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. പവന് 36,720 ആയിരുന്നു അന്നത്തെ വില. ഇന്നത്തെ വില പവന് 37,600 ആണ്.
ദീപാവലി സീസണില്‍ ദേശീയ വിപണിയില്‍ ഉണര്‍വ്വ് പ്രകടമായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് സ്വര്‍ണ്ണവിപണി കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 50 ശതമാനം ഇടിഞ്ഞതായി വ്യാപാരികള്‍ പറയുന്നു. കല്ല്യാണങ്ങള്‍ പലതും മാറ്റി വെച്ചതും കുറഞ്ഞ പങ്കാളിത്തതില്‍ ചടങ്ങ് മാത്രമായതോടെ സ്വര്‍ണ്ണം സമ്മാനമായി നല്‍കുന്നത് കുറഞ്ഞതും വിപണിയെ ബാധിച്ചു.
ഓഗസ്റ്റ് 7ന് അന്താരാഷ്ട്ര വിപണിയില്‍ 2080 ഡോളറിലെത്തിയ സ്വര്‍ണ്ണവില അമേരിക്കന്‍ തെരഞ്ഞെടുപ്പ് അനിശ്ചിതത്വം മാറിയതും ഫൈസര്‍ കമ്പനിയുടെ വാക്സിന് റിപ്പോര്‍ട്ടുകളും പുറത്ത് വന്നതോടെ 1970 ഡോളറിലെത്തി. കൂടിയും,കുറഞ്ഞും ഇന്നത്തെ വില 1862 ഡോളറാണ്. കൊവിഡ് സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം തുടരാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. 2021ആദ്യപാദത്തില്‍ ജോ ബൈഡന് സ്ഥാനമേറ്റതിന് ശേഷമുള്ള സാമ്പത്തിക സാഹചര്യം വ്യക്തമാകും വരെ ഈ അനിശ്ചിതത്വം തുടരും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍