സ്വര്‍ണവില കുറഞ്ഞു; പവന് 520 രൂപ കുറഞ്ഞ് 34520 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 520 രൂപ കുറഞ്ഞ് 34520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 4315 രൂപയാണ് വില. കേരളത്തില്‍ ഇന്നലെ സ്വര്‍ണ വില പവന് 35000 കടന്നിരുന്നു. ഒരു പവന് 35040 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണ നിരക്ക്. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് വില വീണ്ടും കുത്തനെ ഇടിഞ്ഞു.
ഇന്ത്യയില്‍ സ്വര്‍ണ്ണ വില ഇന്ന് ഉയര്‍ന്നു. എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.4 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 46,853 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നെങ്കിലും സ്ഥിരമായ നേട്ടം നിലനിര്‍ത്താനായില്ല. എംസ്എക്സിലെ വെള്ളി ഫ്യൂച്ചറര് വില 0.14 ശതമാനം ഇടിഞ്ഞ് 47,633 രൂപയിലെത്തി. ഇന്ത്യയിലെ സ്വര്‍ണ്ണ വിലയില്‍ 12.5 ശതമാനം ഇറക്കുമതി തീരുവയും 3 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുന്നു. ഇന്ത്യ സ്വര്‍ണ്ണത്തിന്റെ ആവശ്യകതകളില്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്.
ആഗോള വിപണികളില്‍, യുഎസ്-ചൈന പിരിമുറുക്കവും കൊറോണ വൈറസ് പ്രതിസന്ധിയുടെ സാമ്പത്തിക ആഘാതത്തെക്കുറിച്ചുള്ള ആശങ്കകളും പിന്തുണയ്ക്കുന്നതിനാല്‍ സ്വര്‍ണ്ണ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കൊറോണ വൈറസ് വാക്സിനുള്ള ആദ്യഘട്ട നടപടികളില്‍ നിന്നുള്ള ചില നല്ല വാര്‍ത്തകള്‍ സ്വര്‍ണ്ണത്തിന്റെ ഉയര്‍ച്ചയ്ക്ക് നേരിട തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. സ്പോട്ട് സ്വര്‍ണ വില 0.2 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,735.04 ഡോളറിലെത്തി. കഴിഞ്ഞ സെഷനില്‍ ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ സ്വര്‍ണം ഇന്ന് 0.5 ശതമാനം താഴ്ന്നു.
വിലയേറിയ മറ്റ് ലോഹങ്ങളില്‍ പ്ലാറ്റിനം ഇന്ന് 0.5 ശതമാനം ഇടിഞ്ഞ് 814.01 ഡോളറിലെത്തി. വെള്ളി വില 0.5 ശതമാനം ഇടിഞ്ഞ് 17.09 ഡോളറായി. മഹാമാരിയില്‍ നിന്നുള്ള സാമ്പത്തിക നാശനഷ്ടങ്ങള്‍ പരിമിതപ്പെടുത്തുന്നതിനായി കേന്ദ്ര ബാങ്കുകള്‍ നിരവധി സാമ്പത്തിക ഉത്തേജനവും നിരക്ക് കുറയ്ക്കലുകളും നടത്തിയതിനാല്‍ ആഗോള വിപണിയില്‍ ഈ വര്‍ഷം സ്വര്‍ണ വില ഏകദേശം 14 ശതമാനം ഉയര്‍ന്നു.
സ്വര്‍ണത്തിന്റെ വില കുതിച്ചുയര്‍ന്നതോടെ ജ്വല്ലറികളില്‍ ഇനി സ്വര്‍ണം വാങ്ങാനെത്തുന്നവരേക്കാള്‍ വില്ക്കാനെത്തുന്നവര് കൂടുമെന്നാണ് ജ്വല്ലറിക്കാരുടെ കണക്കുകൂട്ടല്‍. ഇപ്പോള്‍ കടകളില്‍ എത്തുന്നവരില്‍ പലരും ചെറിയ തുകയ്ക്കുളള സ്വര്‍ണം മാത്രമേ വാങ്ങുന്നുള്ളൂ. സ്വര്‍ണവില ഉയര്‍ന്നു നില്ക്കുന്നതിനാല് വരും ദിവസങ്ങളില്‍ വില്‍പ്പന വീണ്ടും ഇടിയുകയും കൈയിലുള്ള പഴയ സ്വര്‍ണം വിറ്റ് കാശാക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്യുമെന്ന് വ്യാപാരികള്‍ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍