ജൈത്രയാത്ര തുടര്‍ന്ന് ഐപിഒകള്‍; 10 വര്‍ഷത്തിനിടെ ഐപിഒകള്‍ നേടിയത് ഉജ്ജ്വല നേട്ടം
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നടത്തിയ ഐപിഒകളില്‍ മൂന്നില്‍ രണ്ടും നിക്ഷേപകര്‍ക്ക് നല്‍കിയത് പോസിറ്റീവ് റിട്ടേണ്‍. കോവിഡ് പൊട്ടിപ്പുറപ്പെട്ട 2021 സാമ്പത്തിക വര്‍ഷത്തിലാണ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ വിപണിയിലെത്തിയ കമ്പനികള്‍ മികച്ച നേട്ടം സമ്മാനിച്ചത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ ലിസ്റ്റുചെയ്ത 83 ശതമാനം കമ്പനികളും പച്ചയിലാണ് വ്യാപാരം നടത്തുന്നത്. പ്രൈം ഡാറ്റാബേസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
അതേസമയം, 2022 സാമ്പത്തിക വര്‍ഷത്തില്‍ ഐപിഒ നടത്തിയ 62.3 ശതമാനം കമ്പനികള്‍ മാത്രമാണ് പോസിറ്റീവില്‍ തുടരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപണിയിലെത്തിയ പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരികള്‍ ഓഫര്‍ വിലയായ 2,150 രൂപയേക്കാള്‍ 67 ശതമാനം ഇടിവിലാണുള്ളത്. ഇത് 94,119 കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടാക്കിയത്. വിമാര്‍ട്ട് റീട്ടെയില്‍, അവന്യൂ സൂപ്പര്‍മാര്‍ട്ട് എന്നിവയുടെ ഓഹരികള്‍ പുതുതായി ലിസ്റ്റുചെയ്ത സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു.
ഈ കമ്പനികളുടെ ഐപിഒയില്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ യഥാക്രമം 17 തവണയും 14 മടങ്ങും നിക്ഷേപം നടത്തി. 2013 സാമ്പത്തിക വര്‍ഷം മുതല്‍ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 222 കമ്പനികള്‍ ഏകദേശം 3.12 ട്രില്യണ്‍ രൂപ സമാഹരിച്ചു. 2022 സാമ്പത്തികവര്‍ഷത്തില്‍ മാത്രം ഇതിന്റെ മൂന്നിലൊന്ന് തുകയുടെ ഐപിഒകളാണ് നടന്നത്. ലിസ്റ്റിംഗ് നേട്ടക്കണക്കുകള്‍ നോക്കുമ്പോള്‍ 2017 സാമ്പത്തിക വര്‍ഷത്തിലാണ് മികച്ച നേട്ടം രേഖപ്പെടുത്തിയത്. 25 ഓഹരികളില്‍ 21 എണ്ണം പോസിറ്റീവ് റിട്ടേണ്‍ സൃഷ്ടിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍