ഗൂഗിള്‍ ,000 കോടി ഡോളറിന്റെ ഓഹരികള്‍ മടക്കിവാങ്ങുന്നു
ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഓഹരിയുടമകളില്‍ നിന്ന് 5,000 കോടി ഡോളറിന്റെ (ഏതാണ്ട് 3.75 ലക്ഷം കോടി രൂപ) ഓഹരികള്‍ മടക്കിവാങ്ങുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും കമ്പനി തുടര്‍ച്ചയായ രണ്ടാം പാദത്തിലും റെക്കോഡ് ലാഭം കൈവരിച്ചു. ഗൂഗിള്‍ പരസ്യ വില്പന 32 ശതമാനം കൂടിയപ്പോള്‍ ക്ലൗഡ് കംപ്യൂട്ടിങ് മേഖലയിലെ വില്പന 45.7 ശതമാനം ഉയര്‍ന്നു. ഇതോടെ, കമ്പനിയുടെ ഓഹരി വില 2,390 ഡോളറിലേക്ക് ഉയര്‍ന്നു.
ആല്‍ഫബെറ്റില്‍ മൂന്നു മാസത്തെ മൊത്തം വരുമാനം 34 ശതമാനം വര്‍ധിച്ച് 5,530 കോടി ഡോളറിലെത്തി. സ്മാര്‍ട്ട് വാച്ച് നിര്‍മാതാക്കളായ ഫിറ്റ്ബിറ്റിനെ ഏറ്റെടുത്തതാണ് വില്പന ഈ നിലയിലേക്ക് ഉയരാന്‍ സഹായിച്ചത്. അറ്റാദായമാകട്ടെ, 1,790 കോടി ഡോളറായാണ് ഉയര്‍ന്നത്. 2020-ല്‍ വരുമാന വളര്‍ച്ച 11 വര്‍ഷത്തെ താഴ്ന്ന നിലയിലായിരുന്നു. എന്നാല്‍, അതിനിടയിലും റെക്കോഡ് ലാഭം കൈവരിക്കാനായി. നിര്‍മാണം, പുതിയ നിയമനങ്ങള്‍ എന്നിവ മുടങ്ങിയതിനാല്‍, നീക്കിയിരിപ്പ് ധനത്തില്‍ 1,700 കോടി ഡോളറിന്റെ വര്‍ധനയുണ്ടായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍