ഗ്രാമീണ ബാങ്കുകള്‍ നല്കി വരുന്ന വായ്പകള്‍ സര്‍ക്കാര്‍ നീരീക്ഷിക്കും;കാര്‍ഷിക വായ്പാ വിതരണം 11 ശതമാനമാകുമ്പോഴും സര്‍ക്കാര്‍ പറയുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: ഗ്രാമീണ ബാങ്കുകളെ നിരീക്ഷണ വിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായേക്കും. ഗ്രാമീണ ബാങ്കുകള്‍ നല്കുന്ന വായ്പ നിരീക്ഷിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇക്കാര്യം വ്യക്തമാക്കികൊണ്ട് ധനമന്ത്രി നിര്‍മ്മല സീതരാമന് തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗ്രാമീണ ബാങ്കുകളില്‍ അരങ്ങേറുന്ന വായ്പാ തട്ടിപ്പിക്കുകള്ക്ക് തടയിടുക എന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം. അതേസമയം വായ്പ വിതരണത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം 15 ലക്ഷം കോടി രൂപയുടെ ലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷയാണിപ്പോള്‍ ധനമന്ത്രി പ്രകടിപ്പിച്ചിട്ടുള്ളത്.
എന്നാല്‍ 2022 ല്‍ കാര്‍ഷിക വരുമാനം ഇരട്ടിയാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കാര്‍ഷിക വായ്പ വിതരണ ലക്ഷ്യം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം വര്‍ധിപ്പിച്ച് 15 ലക്ഷം കോടി രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുമുണ്ട്. 1.6 ലക്ഷം കോടി രൂപ കൃഷി, അനുബന്ധ മേഖലകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ അനുവദിച്ചു.
പിഎം-കിസാന്‍ പദ്ധതിക്കായി സ 75,000 കോടി രൂപയോളം അനുവദിച്ചിട്ടുമുണ്ട്. ഇത് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റിന് തുല്യമാണ്, എന്നാല്‍, പുതുക്കിയ എസ്റ്റിമേറ്റായ 54,370 കോടി രൂപയേക്കാള്‍ കൂടുതലാണുമാണെന്നാണ് ധനമന്ത്രി പറയുന്നത്. അതേസമയം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് പ്രവര്‍ത്തിക്കുമെന്നാണ് പറയുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍