ആസ്തികളുടെ വില്‍പ്പനയിലൂടെ എയര്‍ ഇന്ത്യ 1000 കോടി സമാഹരിക്കും
ന്യൂഡല്‍ഹി: പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ ആസ്തി വില്‍പ്പനയിലൂടെ 1000 കോടി രൂപ സമാഹരിക്കാന്‍ പറ്റുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത്. 29,000 കോടി രൂപയുടെ വായ്പാ ബാധ്യതയില്‍ വലിയ തുക ആസ്തി വില്‍പ്പനയിലൂടെ അടച്ചു തീര്‍ക്കാന്‍ പറ്റുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇപ്പോള്‍ കരുതുന്നത്.
എയര്‍ ഇന്ത്യയുടെ ഓഫീസുകളും , കെട്ടിടങ്ങളും വില്‍ക്കുന്നതോടെ 1400 കോടി രൂപ സമാഹരിക്കാന്‍ സാധിക്കും. അതേസമയം എയര്‍ ഇന്ത്യയുടെ ആകെ കടം 54,000 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഇതില്‍ 29,000 കോടി രൂപയുടെ കടബാധ്യത എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങിലേക്ക് മാറ്റിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
എയര്‍ ഇന്ത്യയുടെ 76 ശതമാനം വരുന്ന ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാലിപ്പോള്‍ എയര്‍ ഇന്ത്യ ഇപ്പോള്‍ പുതിയ നീക്കമാണ് നടത്തുന്നത്. ഉപ കമ്പനികളുടെ ആസ്തികള്‍ വിറ്റഴിച്ച് സാമ്പത്തിക ബാധ്യത തീര്‍ക്കുക എന്ന തീരുമാനമാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ എടുത്തിട്ടുള്ളത്. ആസ്തി വില്‍പ്പനയിലൂടെ കമ്പനിയുടെ വാര്‍ഷിക പലിശ 4,400 കോടി രൂപയില്‍ നിന്ന് 2,700 കോടി രൂപയായി കുറക്കാന്‍ എയര്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍