സര്‍ക്കാരിന്റെ കൈവശമുള്ള ആക്സിസ് ബാങ്കിന്റെ 1.95 ശതമാനം ഓഹരികള്‍ വില്‍ക്കുന്നു; ലക്ഷ്യം 4,000 കോടി രൂപ
സര്‍ക്കാരിന്റെ കൈവശമുള്ള ആക്സിസ് ബാങ്കിന്റെ 1.95 ശതമാനം ഓഹരികള്‍ വിറ്റ് 4,000 കോടി രൂപ സമാഹരിക്കും. ഓഫര്‍ ഫോര്‍ സെയില്‍വഴിയായിരിക്കും വില്പന. ഓഹരിയൊന്നിന് 680 രൂപ നിരക്കില്‍ 3.5 കോടി ഓഹരികളാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്. 2018ലെ കണക്കുപ്രകാരം 9.56 ശതമാനം ഓഹരികളായിരുന്നു സര്‍ക്കാരിന് ആക്സിസ് ബാങ്കിലുണ്ടായിരുന്നത്.
2021 മാര്‍ച്ച് 31 ആയപ്പോഴേയ്ക്കും ഇത് 3.45 ശതമാനമായി കുറഞ്ഞിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആക്സിസ് ബാങ്കിന്റെ ഓഹരി വില 1.32 ശതമാനം താഴ്ന്നു. ഒരുവര്‍ഷത്തിനിടെ 115 ശതമാനമണ് ഓഹരിയിലെ നേട്ടം. നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും ചെറുകിട നിക്ഷേപകര്‍ക്ക് വ്യാഴാഴ്ചയും ഓഹരി വാങ്ങാന്‍ അവസരമുണ്ട്.
പൊതുമേഖലയിലെ കമ്പനികളുടെ ഉള്‍പ്പടെ ഓഹരി വിറ്റഴിച്ച് നടപ്പ് സാമ്പത്തികവര്‍ഷം 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ട് പൊതുമേഖല ബാങ്കുകളും ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യവത്കരിക്കാനും എല്‍ഐസിയുടെ മെഗാ ഐപിഒ പ്രഖ്യാപിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍