News

ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണം ആര്‍ബിഐക്ക് കൈമാറും

ന്യൂഡല്‍ഹി: രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍ബിഎഫ്‌സി) നിയന്ത്രണം ആര്‍ബിഐക്ക് നല്‍കുന്നത് കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. എന്‍ബിഎഫ്‌സികള്‍ നടത്തുന്ന തട്ടിപ്പുകളും, എന്‍ബിഎഫ്‌സി സ്ഥാപനങ്ങലേക്ക് അനധികൃതമായി ഒഴുകുന്ന പണത്തിനും കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ളത്. എന്‍ബിഎഫ്‌സി സ്ഥാപനങ്ങളിലേക്കുള്ള പണമൊഴുക്കിന്റെ കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ആര്‍ബിഐയുമായി ചര്‍ച്ച ചെയ്യാനും സാധ്യതുണ്ട്. 

അതേസമയം വ്യാജ ഇന്‍വോയ്‌സുകള്‍ ഉണ്ടാക്കി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 535 കേസുകള്‍ രാജ്യത്തെ ജിഎസ്ടി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യതിട്ടുണ്ട്. ആകെ 2,565 കോടി രൂപയോളമാണ് ഇതുവഴി സര്‍ക്കാറിന് നഷ്ടമായതെന്നും ധനമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ പ്രധാന്‍മന്ത്രി മുദ്ര യോജന (പിഎംഎംവൈ) എക്കൗണ്ടുകളില്‍ വന്‍ തട്ടിപ്പ് നടന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 2,313 എക്കൗണ്ടുകള്‍ വഴി വന്‍ തട്ടിപ്പും, തിരിമറിയും നടത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  2016-2017 സാമ്പത്തിക വര്‍ഷത്തെ കണക്കുകളാണിത്. രാജ്യത്തെ ചെറുകിട- ഇടത്തരം സംരംഭകരെ വളര്‍ത്തുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാന്‍മന്ത്രി മുദ്ര യോജനാ വായ്പാ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഈ പദ്ധതിയിലൂടെ വന്‍ തിരിമറികള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ വിമര്‍സനങ്ങള്‍  ഉയര്‍ന്നുവന്നിരുന്നു. 

അതേസമയം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള  എന്‍ഡിഎ സര്‍ക്കാര്‍ 2019 ജൂണ്‍ 21 വരെ 19 കോടി രൂപയോളം മുദ്രാ ജോയജന പദ്ധതി വഴി വായ്പ നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് പാര്‍ലമെന്റില്‍ നടന്ന ചോദ്യോത്തര വേളയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പ്രധാന്‍മന്ത്രി മുദ്ര യോജന വഴി തട്ടിപ്പുകള്‍ ഏറ്റവുമധികം നടന്നത് തമിഴ്നാട്ടിലാണ്. തമിഴ്നാട്ടില്‍ 344 തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചണ്ഡിഗഡില്‍ (275) ഉം, ആന്ധ്രാപ്രദേശില്‍ 241 കേസുകളും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

Author

Related Articles