ഫ്ലെക്സിബിള്‍ ഫ്യുവല്‍ എന്‍ജിനുകള്‍ ആറുമാസത്തിനകം ആവിഷ്കരിക്കണമെന്ന് കമ്പനികള്‍ക്ക് കേന്ദ്ര നിര്‍ദേശം
കൊച്ചി: പെട്രോളിനൊപ്പം എഥനോള്‍, മെഥനോള്‍ തുടങ്ങിയ ജൈവ ഇന്ധനങ്ങളും ഉപയോഗിക്കാവുന്ന ഫ്ലെക്സിബിള്‍ ഫ്യുവല്‍ എന്‍ജിനുകള്‍ ആറുമാസത്തിനകം ആവിഷ്കരിക്കണമെന്ന് കാര്‍ കമ്പനികള്‍ക്കു കേന്ദ്ര നിര്‍ദേശം. കഴിഞ്ഞ ദിവസം ഫയല്‍ ഒപ്പുവച്ചതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി വെളിപ്പെടുത്തി. നിലവില്‍ 10% എഥനോള്‍ പെട്രോളില്‍ മിക്സ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതിലുമേറെ എഥനോള്‍ ചേര്‍ത്താല്‍ നിലവിലുള്ള എന്‍ജിനുകളില്‍ ഉപയോഗിക്കാനാകില്ല.
പെട്രോളിന്റെ ഉപയോഗം കുറയ്ക്കാന്‍, രാജ്യത്തു കരിമ്പില്‍നിന്ന് ധാരാളമായി ഉല്പാദിപ്പിക്കാനാകുന്ന എഥനോള്‍ ഉപയോഗം കൂട്ടണമെന്നതാണു സര്‍ക്കാരിന്റെ നിലപാട്. ഇതിന് ഫ്ലെക്സ്എന്ജിനുകള് വേണ്ടിവരും. എഥനോള്‍ 20% ആയി ഉടന്‍തന്നെ ഉയര്‍ത്താനാണ് തീരുമാനം. ബ്രസീലില്‍ വ്യാപകമായി ഫ്ലെക്സി ഫ്യുവല്‍ വാഹനങ്ങള്‍ ഓടുന്നുണ്ട്. ടിവിഎസ്, ബജാജ് ഓട്ടോ എന്നിവര്‍ എഥനോള്‍ മാത്രമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 2 വീലര്‍, 3 വീലര്‍ എന്‍ജിനുകള്‍ രൂപപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍