News

ബിപിസിഎല്‍ ഓഹരികള്‍ക്ക് താല്‍പര്യപത്രം ക്ഷണിച്ചു; 52.98 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്; 10 ബില്യണ്‍ ഡോളര്‍ അറ്റാദായം ഉള്ളവര്‍ക്ക് അപേക്ഷ നല്‍കാം

ന്യൂഡല്‍ഹി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ( ബിപിസിഎല്‍ ) ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യപത്രം ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍. ആഗോള തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചത്. ബിപിസിഎലിന്റെ 52.98 ശതമാനം ഓഹരികളാണ് വില്‍ക്കാനാണ് ഒരുങ്ങുന്നത്. 

114.91 കോടി ഇക്വിറ്റി ഷെയറുകളടങ്ങിയ ബിപിസിഎല്ലിലെ മുഴുവന്‍ ഓഹരിയുടമകളും തന്ത്രപരമായി ഓഹരി വിറ്റഴിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്നു. ഇത് ബിപിസിഎല്ലിന്റെ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 52.98 ശതമാനമാണ്. എന്‍ആര്‍എല്‍ ഓഹരി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ, വാതക സ്ഥാപനത്തിന് വില്‍ക്കും. ബിഡ്ഡിംഗ് രണ്ട് ഘട്ടങ്ങളായിയാകും നടക്കുക. ആദ്യ ഘട്ടത്തിലെ യോഗ്യതയുള്ള ലേലക്കാര്‍ക്ക് രണ്ടാം റൗണ്ടില്‍ സാമ്പത്തിക ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയും. എന്നാല്‍ സ്വകാര്യവത്കരണത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാന്‍ അര്‍ഹതയില്ലെന്ന്  രേഖയില്‍ പറയുന്നു. ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ ശേഷിയുടെ 14 ശതമാനവും ലോകത്തിലെ അതിവേഗം വളരുന്ന ഊര്‍ജ്ജ വിപണിയിലെ ഇന്ധന വിപണി വിഹിതത്തിന്റെ നാലിലൊന്ന് ഭാഗവും ബിപിസിഎല്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കും. ബിപിസിഎല്ലിന്റെ വിപണി മൂലധനം ഏകദേശം 87,388 കോടി രൂപയാണ്. നിലവിലെ വിലയില്‍ സര്‍ക്കാര്‍ ഓഹരി 46,000 കോടി രൂപയാണ്. 

ഓഹരി വാങ്ങാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ ആകില്ല. 10 ബില്യണ്‍ ഡോളര്‍ അറ്റാദായം ഉള്ളവര്‍ക്ക് അപേക്ഷ നല്‍കാം. മെയ് രണ്ടിനകം അപേക്ഷ നല്‍കണം എന്നാണ് താല്‍പര്യ പത്രത്തില്‍ പറയുന്നത്. കഴിഞ്ഞ നവംബറിലാണ് ബിപിസിഎല്‍ സ്വാകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം കേന്ദ്രം സ്വീകരിച്ചത്. നിലവില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയാണ് ബിപിസിഎല്‍. മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ കമ്പനിക്ക് മൂന്ന് ഓയില്‍ റിഫൈനറികളുണ്ട്. കേരള സര്‍ക്കാര്‍ ബിപിസിഎല്‍ വില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

2020 ലെ ബജറ്റ് പ്രകാരം 2.1 ലക്ഷം കോടി രൂപയുടെ ലക്ഷ്യത്തില്‍ 1.2 ലക്ഷം കോടി തന്ത്രപരമായ ഓഹരി വില്‍പ്പന, തിരിച്ചുവാങ്ങല്‍, ഓഫുകള്‍ എന്നിവയില്‍ നിന്ന് നേടിയെടുക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതിനോടൊപ്പം എല്‍ഐസി, ഐഡിബിഐ എന്നിവയുടെ ഓഹരികള്‍ വില്‍ക്കുന്നതിലൂടെ 90,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

15,177 പെട്രോള്‍ പമ്പുകളും 6,011 എല്‍പിജി വിതരണ ഏജന്‍സികളും ബിപിസിഎല്ലിന് സ്വന്തമാണ്. കൂടാതെ 51 എല്‍പിജി (ദ്രവീകൃത പെട്രോളിയം ഗ്യാസ്) ബോട്ട്‌ലിംഗ് പ്ലാന്റുകളും ഇവിടെയുണ്ട്. ഈ വര്‍ഷം മാര്‍ച്ച് വരെ 21 ശതമാനം പെട്രോളിയം ഉല്‍പന്നങ്ങള്‍ കമ്പനി വിതരണം ചെയ്യുന്നു. രാജ്യത്തെ 250 ഏവിയേഷന്‍ ഇന്ധന സ്റ്റേഷനുകളില്‍ അഞ്ചിലൊന്നാണ് കമ്പനി.

News Desk
Author

Related Articles