വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ പുതിയ നിയമം അണിയറയിലൊരുങ്ങുന്നു
മുംബൈ: ഇന്ത്യയില്‍ വിദേശനിക്ഷേപകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വ്യാപാരതര്‍ക്കങ്ങളും കേസുകളും അതിവേഗം പരിഹരിക്കാന്‍ സംവിധാനം ഒരുങ്ങുന്നു. ഇതിനായി നിയമനിര്‍മാണം നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. നാല്പത് പേജുകളുള്ള നിയമത്തിന്റെ കരട് രൂപത്തില്‍ വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്്ഥാപിക്കാനും മീഡിയേറ്ററെ നിയമിക്കാനുമാണ് വ്യവസ്ഥ ചെയ്യുന്നത്. ഇന്ത്യയില്‍ വ്യാപാര തര്‍ക്കം സംബന്ധിച്ച കേസുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം എടുക്കുന്നതിനാല്‍ രാജ്യത്തെ നിക്ഷേപം നടത്തുന്നതില്‍ നിന്നും വിദേശ വ്യവസായികളെ അകറ്റുന്നതായാണ് വിലയിരുത്തല്‍.
ഇന്ത്യയുമായുള്ള കരാര്‍ വ്യവസ്ഥകള്‍ കാലാവധി തീരുംമുമ്പെ നടപ്പിലാക്കാന്‍ കഴിയാതെ വരുന്നതും വിദേശനിക്ഷേപകരെ അകറ്റുന്നുണ്ട്. നിലവില്‍ ഇന്ത്യയും വിദേശകമ്പനികളും തമ്മിലുള്ള ഇരുപതോളം കേസുകളാണ് അന്താരാഷ്ട്ര ആര്ബിട്രേഷന് കോടതികളില്‍ നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്ത് വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്. നേരത്തെ കോര്‍പ്പറേറ്റ് നികുതി കുറച്ചുകൊണ്ടുള്ള നയവും കേന്ദ്രം നടപ്പാക്കിയത് വിദേശനിക്ഷേപം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍